കണ്ണൂർ എ.ഡി.എം നവീൻബാബു വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം

കണ്ണൂർ എ.ഡി.എം നവീൻബാബു വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. കേരള ജനതയുടെ ഹൃദയത്തിൽ തീരാനോവായി തുടരുന്ന മുൻ കണ്ണൂർ എ ഡി എം നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. സന്തോഷത്തോടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പോകേണ്ടിയിരുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എത്തി കരിനിഴൽ വീഴ്ത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എത്തി നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഉറപ്പിച്ച് പറയുന്നത്. 2024 ഒക്ടോബര്‍ 14 ന് വൈകുന്നേരം നടന്ന ചടങ്ങിലാണ് സംഭവം. ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണ് അദ്ദേഹത്തിൻ്റെ ജീവനെടുത്തത് എന്ന് കുടുംബം പറയുന്നു. അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി പി ദിവ്യക്കെതിരെ പാർട്ടിക്ക് നടപടി എടുക്കേണ്ടതായി വന്നു.

കഴിഞ്ഞവർഷം ഈ ദിനം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ധാരാളം ആളുകൾ കൂടെ നിന്നു. ക്രിസ്തീയ സഭകൾ ഒപ്പമുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ മറച്ചു വെച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞാണ് കോടതിയെ നിലവിൽ സമീപിച്ചിട്ടുള്ളത്. പി പി ദിവ്യയുടെ യഥാർത്ഥ ഫോൺ നമ്പറിലെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചില്ല. നവീൻ ബാബു കളക്ടറെ വിളിച്ച ഫോൺ കോളിന്റെ വിശദാംശവും ശേഖരിച്ചിട്ടില്ല.

നീതി ഇപ്പോഴും വളരെ അകലെയാണെന്നാണ് തോന്നിയിട്ടുള്ളത്. നീതി കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്നും പ്രവീൺ പറഞ്ഞു. കൂടെ നിന്നവർക്ക് മാത്രം നന്ദിയെന്നും കൂടെ നിൽക്കാത്തവരോട് ഒന്നും പറയാനില്ലെന്നുമായിരുന്നു നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയുടെ പ്രതികരണം. കുടുംബത്തെ തമ്മിൽ തെറ്റിക്കാൻ ചില ശ്രമം നടന്നുവെന്നും മകൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

Next Story

നന്തി കിഴൂർ റോഡ് അടക്കരുത്; മൂടാടി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പന്തൽ ഉദ്ഘാടനം ചെയ്തു

Latest from Main News

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം

2025 വർഷത്തെ സ്വാസ്ഥ്യസേവാ രത്ന പുരസ്കാരം പ്രൊഫ: സുരേഷ് കെ. ഗുപ്തന്

ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ് 2025 വർഷത്തെ പ്രശസ്ത സേവന പ്രവർത്തനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ സേവന പ്രവർത്തനങ്ങൾ

ഗുജറാത്തിലെ സ്കൂൾ , കോളേജ് എന്നിവിടങ്ങളിൽ 2025 ലെ ദീപാവലി അവധിക്കാലം ഒക്ടോബർ 16 മുതൽ

ഗാന്ധിനഗർ: ഗുജറാത്തിലുടനീളമുള്ള സ്കൂളുകളിൽ 2025–26 അധ്യയന വർഷത്തിലെ ആദ്യ സെഷൻ ഒക്ടോബർ 15 ന് അവസാനിക്കും. തുടർന്ന് 21 ദിവസത്തെ ദീപാവലി

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ