കോഴിക്കോട് റെയിൽവേ സ്റ്റേഷൻ: എയർ കോൺകോഴ്സിന് 48 മീറ്റർ വീതി നിലനിർത്തണം ; എം.കെ. രാഘവൻ എം.പി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സിന്റെ വീതി കുറക്കാനുള്ള റെയിൽവേ തീരുമാനത്തിൽ ഇടപെടണമെന്ന് എം.കെ. രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോടും, റെയിൽവേ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനോടും ആവശ്യപ്പെട്ടു.

പുനർവികസന പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സ്, യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും ഭാവിയിലെ വർദ്ധിച്ച യാത്രാശേഷിക്കും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

ദിവസേന 70,000-ത്തിലധികം ആളുകൾ ആശ്രയിക്കുന്ന, വടക്കൻ കേരളത്തിലെ തിരക്കേറിയതും പാലക്കാട് ഡിവിഷനിലെ ഏക NSG 2 കാറ്റഗറി റെയിൽവേ സ്റ്റേഷനുമാണ് കോഴിക്കോട്. വീതി കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ സ്റ്റേഷന്റെ ദീർഘകാല പ്രവർത്തനക്ഷമതയെയും പുനർവികസന പദ്ധതിയുടെ ലക്ഷ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എം.പി. ചൂണ്ടിക്കാട്ടി.

ഒക്ടോബർ 10-ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും എം കെ രാഘവൻ എം.പിയും പങ്കെടുത്ത പദ്ധതി അവലോകന യോഗത്തിൽ പോലും നിർദ്ദിഷ്ട കോൺകോഴ്സിന്റെ വീതി കുറയ്ക്കാനുള്ള റെയിൽവേ തീരുമാനം ഉദ്യോഗസ്ഥർ അറിയിച്ചില്ല. പിന്നിടാണ് ഈ വിവരം പുറത്ത് വന്നത്.

ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെയും സ്റ്റേഷൻ വികസനത്തിന്റെയും താത്പര്യങ്ങൾ കണക്കിലെടുത്ത്, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ എയർ കോൺകോഴ്സിന് തുടക്കത്തിൽ നിർദ്ദേശിച്ച 48 മീറ്റർ വീതി നിലനിർത്താൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയുടെയും റെയിൽവേ സ്റ്റാന്റിംഗ് കമ്മറ്റിയുടെയും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

Next Story

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

Latest from Main News

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.