പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം പി ക്കും നേതാക്കൾക്കും പോലീസ്, സി പി എം നരനായാട്ടിൽ ക്രൂരമർദ്ദനമേറ്റതിനെ തുടർന്ന് ജില്ലാ യൂ ഡി എഫ് കമ്മിറ്റി പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസിനെ കയറൂരി വിട്ട് ജനപ്രതിനിധികളെ അടിച്ചോതുക്കാമെന്ന പിണറായിയുടെ മോഹം വ്യാമോഹം മാത്രമാണ്. ഷാഫി പറമ്പിൽ എം പി യെ മർദിച്ച പോലീസുകാരൻ എത്ര ഉന്നതനായാലും പിണറായി വിജയനല്ല ആര് വിചാരിച്ചാലും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. എം പി യെയും നേതാക്കളെയും മർദിക്കാൻ നേതൃത്വം കൊടുത്ത എസ് പി യെയും ഡി വൈ എസ് പി മാരെയും പേരെടുത്ത് വിളിച്ച് കാക്കി അഴിച്ച്മാറ്റി സി പി എം ലോക്കൽ സെക്രട്ടറിമാരാവണമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നും അത്തരം നീക്കങ്ങളെ ചെറുത്തു തോൽപിക്കുമെന്നും സ്വർണ്ണ പാളി വിഷയം ഉൾപ്പെടെ വഴി തിരിച്ചുവിടാനാണ് കരുതിക്കൂട്ടി എം പിയെ ആക്രമിച്ചത്.തുടർന്ന് സംസാരിച്ച നേതാക്കൾ പറഞ്ഞു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ശബരിമല മുഴുവൻ പിണറായി സർക്കാർ ചെമ്പാക്കി മാറ്റുമായിരുന്നുവെന്നും ഈ വിഷയം മാറ്റാനാണ് ഷാഫിക്കെതിരെ കടന്നാക്രമണം നടത്തുന്നതെന്നും സി.പി.എമ്മിന്റെ കോട്ടകൊത്തളങ്ങളെ വെല്ലുവിളിക്കുന്നതു കൊണ്ടാണ് അവർ ഷാഫിയെ വേട്ടയാടുന്നതെന്നും.യു ഡി എഫ്നേതാക്കൾ സൂചിപ്പിച്ചു. ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ് മുൻഷി, മൻസൂർ അലി ഖാൻ, എംകെ രാഘവൻ എം പി, എം എൽ എ മാരായ അഡ്വ ടി സിദ്ധിക്ക്, നജീബ് കാന്തപുരം, അബിൻ വർക്കി, പി എം ജോർജ്, സൂപ്പി നരിക്കാ ട്ടേരി, പി എം നിയാസ്, ടി ടി ഇസ്മായിൽ, കെ സി അബു, പാറക്കൽ അബ്ദുള്ള, സംസാരിച്ചു. അഹമ്മദ് പുന്നക്കൽ സ്വാഗതവും സി പി എ അസീസ് നന്ദിയും പറഞ്ഞു.
Latest from Main News
കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻസിസി കേഡറ്റ് അനീന എസ് നാഥിനെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൾച്ചറൽ മീറ്റിൽ ഗാനമാലപിക്കാനും പി.എം
കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര
വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ
ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി







