കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കര്‍ പറഞ്ഞു. കാരയാട് തിരുവങ്ങായൂര്‍ മാണി മാധവചാക്യാര്‍ കലാപഠന കേന്ദ്രത്തില്‍ നടന്ന മീനാക്ഷി നോവലിന്റെ 135-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരുമക്കത്തായ സമ്പ്രദായത്തില്‍ നിന്ന് മക്കത്തായത്തിലേക്കുളള പരിവര്‍ത്തന കാലഘട്ടത്തിന്റെ തുടക്കത്തിലാണ് മീനാക്ഷി രചിക്കപ്പെട്ടത്.താന്‍ ജീവിക്കുന്ന സമൂഹത്തെ മുന്നോട്ട് നയിക്കാനുളള ചാലക ശക്തി ഈ നോവലില്‍ കാണാമെന്നും സി.പി അബൂബക്കര്‍ പറഞ്ഞു.
അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം .സുഗതന്‍ അധ്യക്ഷനായി.കേരള സാഹിത്യ അക്കാദമിയും അരിക്കുളം പഞ്ചായത്തും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ കെ.വി.സജയ് മുഖ്യ പ്രഭാഷണം നടത്തി. രാവിലെ നടന്ന സെമിനാറില്‍ മാഹി ഗവ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.കെ ബാബുരാജ് അധ്യക്ഷനായി. കൊളോണിയല്‍ ആധുനികതയും മീനാക്ഷിയും എന്ന വിഷയത്തില്‍ ഡോ പി.പവിത്രനും നോവലും ഭാഷയും എന്ന വിഷയത്തില്‍ ഇ.പി രാജഗോപാലനും സ്ത്രീ ജീവിതവും മീനാക്ഷി നോവലും എന്ന വിഷയത്തില്‍ ജിസ ജോസും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ അഭിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി,കെ കെ സുബൈര്‍, എന്‍ വി നജീഷ് കുമാര്‍, ചാത്തുനായരുടെ കുടുംബാംഗം അനിത ഗോപിനാഥ്,സ്വാഗത സംഘം ജനറല്‍ സെക്രട്ടറി അനില്‍ കോളിയോട്ട്, കോഓര്‍ഡിനേറ്റര്‍ സി.എം.ഷിജു,സുനില്‍ കുമാര്‍, ശ്രീകുമാര്‍ കൂനറ്റാട്ട് എന്നിവര്‍ സംസാരിച്ചു.
Latest from Local News
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







