ഭക്ഷണശാലകൾ അടച്ചുപൂട്ടിയതിനെതിരെ കേരള എൻജിഒ അസോസിയേഷൻ ഇലയിട്ട് പ്രതിഷേധ സമരം നടത്തി

രണ്ടായിരത്തിലധികം ജീവനക്കാർ ജോലി ചെയ്തു വരുന്നതും, ഓരോ ദിവസവും ആയിരക്കണക്കിന് പൊതുജനങ്ങൾ ആശ്രയിക്കുന്നതുമായ കോഴിക്കോട് ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലെ ഉച്ചഭക്ഷണശാലകൾ മുഴുവൻ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ, കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സംഘടിപ്പിച്ച ഇലയിട്ട് പ്രതിഷേധം കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ബ്രാഞ്ച് ട്രഷറർ കെ ടി നിഷാന്ത് സ്വാഗതം ആശംസിച്ചു.

ആയിരക്കണക്കിന് ജീവനക്കാരും പൊതുജനങ്ങളും ആശ്രയിച്ചു വന്ന ഉച്ചഭക്ഷണശാലകൾ മാസങ്ങളായി അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച്, കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി തവണ ആർ.ഡി.ഒ ക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ഇത്തരം ഒരു സൂചന സമരത്തിലേക്ക് കേരള എൻജിഒ അസോസിയേഷന് കടക്കേണ്ടി വന്നത് എന്നും, അടിയന്തരമായി ഈ വിഷയം പരിഹരിച്ചില്ലെങ്കിൽ പ്രസ്തുത വിഷയം കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ പ്രദീപൻ ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.

മുൻകാലങ്ങളിൽ അഞ്ചോളം ഉച്ചഭക്ഷണശാലകൾ ഉണ്ടായ ഇടത്ത് നിലവിൽ ഒരെണ്ണം പോലും പ്രവർത്തിക്കാത്തത് അധികാരികളുടെ അനാസ്ഥ മൂലമാണ്. ഇത് സിവിൽ സ്റ്റേഷന് പുറത്തുള്ള സ്വകാര്യ ഹോട്ടൽ വ്യവസായികളെ സഹായിക്കാൻ വേണ്ടി ആണെന്ന ആരോപണവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. കൂടാതെ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന സുഭിക്ഷ ഉൾപ്പെടെയുള്ള ടീ സ്റ്റാളുകളിൽ, സിവിൽ സ്റ്റേഷനിലെ സംഘടന പ്രതിനിധികൾ ഉൾപ്പെട്ട ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിശ്ചയിച്ച നിരക്ക് കാറ്റിൽ പറത്തി തോന്നിയ നിരക്കിലാണ് വിവിധയിനം ഭക്ഷണയിനങ്ങൾക്ക് വില ഈടാക്കുന്നത്.

ഒരു സാധാരണ സർക്കാർ ജീവനക്കാരന് ഇപ്പോൾ ലഭിക്കേണ്ട ക്ഷാമബത്ത കുടിശികയും മറ്റാനുകൂല്യങ്ങളും ഉൾപ്പെടെ രണ്ടര ലക്ഷം മുതൽ 26 ലക്ഷം രൂപ വരെ സർക്കാർ കുടിശ്ശികയായി നൽകാൻ ബാക്കിയുള്ളപ്പോഴാണ് സർക്കാർ ജീവനക്കാരെ അധിക വില നൽകി പുറത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ജില്ലയിലെ ഭരണകർത്താക്കൾ നിർബന്ധിതരാക്കുന്നത്.

കേരള എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ കെ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ഷാജീവ് കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി രജീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം വി പ്രതീഷ്, ജില്ലാ ഭാരവാഹികളായ സന്തോഷ് കുനിയിൽ കെ പി അനീഷ് കുമാർ, സന്തോഷ്‌ കുന്നത്ത് എ കെ അഖിൽ, യു എസ് വിശാൽ, പ്രദീപ്‌ സായിവേൽ, യു ജി ജ്യോതിസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികളായ രമേശൻ, പ്രഗില്‍, അനുരാഗ്,  ബിന്ദു,  ടെസ്സി വിൽഫ്രഡ്, ജയശ്രീ, സുബീഷ്, വൈശാഖ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ദീപാവലിക്ക് ബറൂച്ച്, അങ്കലേശ്വർ, ജംബുസർ, രാജ്പിപ്ല, ജഗ്ദിയ എന്നിവയുൾപ്പെടെയുള്ള ഡിപ്പോകളിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് എസ്ടി വകുപ്പ് അറിയിച്ചു

Next Story

കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു

Latest from Local News

പരിസ്ഥിതിയെ തകർക്കുന്നവരെ ജയിലിലടയ്ക്കണം, മുഖ്യമന്ത്രിക്ക് കത്തുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം

ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: ശബരിമലയിലെ സ്വർണ്ണ വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ചർമ്മരോഗ വിഭാഗം ഡോ. ദേവിപ്രിയ മേനോൻ 11.30

കീഴരിയൂർ ആയോളിക്കണ്ടി ജാനകി അന്തരിച്ചു

കീഴരിയൂർ: ആയോളിക്കണ്ടി ജാനകി (75) അന്തരിച്ചു അവിവാഹിതയാണ്. പരേതരായ ചാത്തുവിൻ്റെയും അമ്മാളുവിൻ്റേയും മകളാണ്. സഹോദരങ്ങൾ:പരേതായായ പെണ്ണുകുട്ടി,കുഞ്ഞിക്കണാരൻ പരേതനായ കുഞ്ഞിരാമൻ

സേവനങ്ങള്‍ ഇനി അതിവേഗത്തില്‍; ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവനാവാനൊരുങ്ങി പനങ്ങാട്

കര്‍ഷകര്‍ക്ക് മികച്ച സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ സ്മാര്‍ട്ട്