ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM മുതൽ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാം. വെബ്സൈറ്റ് ലിങ്ക്: https://sabarimalaonline.org തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരാണ് ഈ വിവരം അറിയിച്ചത്.

തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് വൈകുന്നേരം 5 മണിക്ക് ശബരിമല നട തുറക്കും. തുടർന്ന് അഞ്ചു ദിവസത്തെ പ്രത്യേക പൂജകൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ഈ ദിവസങ്ങളിൽ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടാകും. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വെർച്വൽ ക്യൂ ബുക്കിങ് കർശനമായി തുടരും. ഒരു ദിവസം നിശ്ചിത എണ്ണം ഭക്തർക്ക് മാത്രമാണ് ഇപ്പോൾ ദർശനത്തിന് അനുമതി നൽകുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർക്ക്, തിരക്ക് കൂടുന്ന സാഹചര്യങ്ങളിൽ ബുക്ക് ചെയ്ത സമയത്തുതന്നെ ദർശനം ലഭിക്കണമെന്നില്ലെന്നും സുഗമമായ ദർശനത്തിനായി ഭക്തരുടെ സഹകരണം അനിവാര്യമാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. നിലവിൽ കേരള പൊലീസ് ആണ് വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ടതില്ല. 

Leave a Reply

Your email address will not be published.

Previous Story

കുട്ടികളിലെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിംഗിനുമായി കേരള പോലീസിൻ്റെ ഡി-ഡാഡ് ആപ്

Next Story

കീഴരിയൂർ കൊയിലാണ്ടി യാത്രാമധ്യേ ഇന്ന് രാവിലെ 15000 രൂപ നഷ്ടപ്പെട്ടു

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

കുട്ടികളിലെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിംഗിനുമായി കേരള പോലീസിൻ്റെ ഡി-ഡാഡ് ആപ്

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ,