ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള യുവാവിന്റെ ഫോൺ നമ്പറോ യഥാർഥ പേരോ വിലാസമോ വീട്ടമ്മക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വിജയദശമി നാളിൽ വളയനാട് ക്ഷേത്രത്തിന്റെ സമീപത്ത് ആൾക്കൂട്ടത്തിനിടയിൽ നിന്നാണ് സ്വർണം യുവാവിന് കൈമാറിയത്. സ്വർണം തൂക്കിനോക്കി ഉടൻ പണവുമായി വരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചശേഷം സ്ഥലത്തുനിന്ന് പോയ പ്രതി ഫേസ്ബുക്കിൽ വീട്ടമ്മയെ ബ്ലോക്ക് ചെയ്തു.
മെഡി. കോളജ് സ്റ്റേഷനിലെ എസ്.ഐമാരായ ഷാജി, അരുൺ, എ.എസ്.ഐ പ്രജീഷ് തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശനിയാഴ്ച നീലേശ്വരത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു.