വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ.13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

       സംസ്ഥാനത്തെ മരുന്ന് കടകളിലും ആശുപത്രികളിലും ഇനി ഈ മരുന്ന് വിൽക്കാനോ നൽകാനോ പാടില്ല. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ സംസ്ഥാനത്ത് ഈ ബാച്ച് വിതരണം നടത്തിയിട്ടില്ലെന്നതാണ് കണ്ടെത്തിയത്. എങ്കിലും മുൻകരുതലിന്റെ ഭാഗമായി, മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണ്ണമായി നിരോധിക്കാനുള്ള നിർദേശം ആരോഗ്യ വകുപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കി.

      അതേസമയം, ഡി.ജി.എച്ച്.എസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്) കഫ് സിറപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published.

Previous Story

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

Next Story

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

Latest from Health

കരളിന് കരുത്ത് കട്ടൻ കാപ്പിയിൽ

കരളിന്റെ ആരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പണി പിന്നാലെ വരും. നമ്മുടെയൊക്കെ ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ്

തലമുടി സമൃദ്ധമായി വളർത്താം ; ഭക്ഷണത്തിൽ ഇവകൂടി ഉൾപ്പെടുത്തൂ

പ്രായവ്യത്യാസം ഇല്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് തലമുടി കൊഴിച്ചിൽ. എന്നാൽ, ഭക്ഷണത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ തലമുടി കൊഴിച്ചിലിനെ വരച്ച വരയിൽ

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി