അന്താരാഷ്ട്ര വിവർത്തനദിനത്തിൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു

കോഴിക്കോട്: വിവർത്തന പഠന ഗ്രന്ഥം പ്രകാശനം ചെയ്തും സെമിനാർ സംഘടിപ്പിച്ചും ഭാഷാസമന്വയവേദി അന്താരാഷ്ട്ര വിവർത്തന ദിനം ആഘോഷിച്ചു. ഡോ.ഒ.വാസവൻ രചിച്ച വൈജ്ഞാനിക സാഹിത്യം – ഭാഷയും പരിഭാഷയും എന്ന പഠന ഗ്രന്ഥം ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് ആദ്യ പ്രതി നൽകി കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ പ്രകാശനം ചെയ്തു. വിവർത്തനവും വിശ്വബോധവും എന്ന സെമിനാറും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വൈജ്ഞാനിക സാഹിത്യത്തിൻ്റെ ഭാരതീയ ഭാഷകളിലേക്കുള്ള വിവർത്തനത്തിൻ്റെ പരിമിതികളും സാധ്യതകളും വിശകലനം ചെയ്യുന്നതാണ് ഈ കൃതി. ചടങ്ങിൽ ഭാഷാസമന്വയവേദി പ്രസിഡൻ്റ് ഡോ.ആർസു അധ്യക്ഷനായിരുന്നു. സെമിനാറിൽ ഡോ.ഇ കെ. സ്വർണ്ണകുമാരി, എസ്.എ.ഖുദ്സി എന്നിവർ പരിഭാഷയുടെ വിവിധ വശങ്ങളെ കുറിച്ച് സംസാരിച്ചു. ഡോ. പി.കെ.രാധാമണി, ഡോ. ദീപേഷ് കരിമ്പൂങ്കര, ഡോ.ഒ. വാസവൻ, വി.എസ്.രമണൻ, വി.ഹരിദാസൻ, ഡോ.അഞ്ജന ആശിഷ് എന്നിവർ പ്രസംഗിച്ചു. ബൈബിൾ വിവർത്തനം ചെയ്ത സെയിൻ്റ് ജറോമിൻ്റെ സ്മരണയിൽ എല്ലാ വർഷവും സപ്തംബർ 30 നാണ് ഐക്യ രാഷ്ട്രസഭയുടെ അംഗീകാരത്തോടെ അന്താരാഷ്ട്ര വിവർത്തനം ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

തുഷാരഗിരി പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടിയയാൾ കഴുത്തറ്റ് മരിച്ചു

Next Story

അരിയിലെഴുത്തിന് പിഷാരികാവിൽ വൻ തിരക്ക്

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച് ഇന്നലെ

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്