കുറ്റ്യാടി : മുസ്ലീംലീഗ് നേതാവും ജില്ല ഉപാദ്ധ്യക്ഷനുമായ പി. അമ്മദ് മാസ്റ്ററുടെ വിയോഗം പാർട്ടിക്കും പ്രവർത്തകർക്കും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും കെ പി സി സി മുൻ പ്രസിഡൻ്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കറ കളഞ്ഞ മതേതരവാദിയും ഏവരുടെയും പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന ഇദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പര്യായമായിരുന്നു. വ്യക്തിബന്ധങ്ങൾക്കും വിശാലമായ സൗഹൃദത്തിനും എന്തിനേക്കാളും പ്രധാന്യം നൽകിയിരുന്ന ഇദ്ദേഹം പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വത്തിനുടമ കൂടിയായിരുന്ന ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും ഹൃദയബന്ധം സൂക്ഷിച്ചിരുന്നെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.
Latest from Local News
കോഴിക്കോട് എം സ് ബാബുരാജിന്റെ നാല്പത്തിഏഴാം ചരമദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ഏർപ്പെടുത്തിയ എം. സ് ബാബുരാജ് ചലച്ചിത്രപ്രതിഭപുരസ്‌കാരം
കോഴിക്കോട് ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത:
മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ
വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട
എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍