പാട വരമ്പുകള്‍ തിരിച്ചു പിടിക്കണം, പുതു തലമുറ കൃഷിയില്‍ നിന്ന് അകലാന്‍ ഇതും കാരണം , പാടവരമ്പുകള്‍ അപ്രത്യക്ഷമാകുന്ന വയലേല

 

വിശാലമായ പാടങ്ങളില്‍ നിന്ന് നെല്‍കൃഷി അന്യമാകുന്നതിന് പാടവരമ്പുകള്‍ ഇല്ലാതാവുന്നതും കാരണമാകുന്നുണ്ടെന്ന് കര്‍ഷകര്‍. മുമ്പൊക്കെ എല്ലാ വര്‍ഷവും കൃഷി ആരംഭിക്കുന്നതിന് മുമ്പ് വരമ്പുകള്‍ ശക്തിപ്പെടുത്തുമായിരുന്നു. ഇരു വശത്തുനിന്നും ചെളി കോരിയിട്ടു വരമ്പുകള്‍ ബലപ്പെടുത്തും. മഴയില്‍ ഊര്‍ന്നു പോകുന്ന വരമ്പുകള്‍ കൃഷിയിറക്കുന്നതിന് മുമ്പാണ് വീണ്ടും ചെളി കോരിയിട്ട് ബലപ്പെടുത്തുക. ഈ പാട വരമ്പുകളിലൂടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വിശാലമായ കൃഷിയിടത്തിലേക്ക് നടന്നെത്തുക. ഞാറ് നടാന്‍ എത്തുന്നവരും,വളമെത്തിക്കുന്നവരും, അവസാനം കൊയ്‌തെടുത്ത നെല്‍ക്കറ്റകള്‍ കരയിലേക്ക് എത്തിക്കുന്നവരുമെല്ലാം വരമ്പുകളിലൂടെയാണ് എത്തുക. എന്നാല്‍ ഇപ്പോള്‍ കൃഷിയിടത്തില്‍ നിന്ന് വരമ്പുകള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നാണ് ബാലുശ്ശേരിയിലെ യുവ നെല്‍ കര്‍ഷകന്‍ ഗീഷ്പഥ് പറയുന്നു.

മുണ്ടകന്‍ വിത്ത് പൊടിയില്‍ വിതയ്ക്കുന്ന ഒരു പാടത്തും വരമ്പുകള്‍ കാണാനെയില്ലെന്ന് ഇദ്ദേഹം പറയുന്നു. ചെളിയില്‍ ഉഴുത് ഞാറ്റടി തയ്യാറാക്കി പറിച്ച് നടുന്ന പാടത്തില്‍ വെളളമുണ്ടെങ്കിലെ കൃഷിയിറക്കാന്‍ കഴിയുകയുളളു. വെളളം കെട്ടി നിര്‍ത്തണമെങ്കില്‍ വരമ്പുകള്‍ അത്യാവശ്യമാണ്. വരമ്പുകള്‍ ബലപ്പെടുത്തി നിര്‍ത്താന്‍ വര്‍ഷാവര്‍ഷം അതിന് പണിയെടുപ്പിക്കണം. കൂലി ചെലവും തൊഴിലാളികളെ കിട്ടാത്തതും കാരണം കര്‍ഷകരാരും ഇതിന് മെനക്കേടാറുമില്ല. തന്റെ പാടത്ത് ട്രാക്ടര്‍ ഉപയോഗിച്ചാണ് വരമ്പുകള്‍ ഉണ്ടാക്കുന്നതെന്ന് ഗീഷ്പഥ് പറഞ്ഞു. ചെളിയില്‍ വരമ്പു നിര്‍മ്മിച്ചാലെ ദീര്‍ഘകാലം നിലനില്‍ക്കുകയുളളു. വയലുകളില്‍ ജല ക്രമീകരണത്തിനും, വളമിടുമ്പോള്‍ കൃഷിയ്ക്ക് കൃത്യമായ അളവില്‍ അത് ലഭിക്കാനും വരമ്പുകള്‍ കൂടിയേ തീരു. മാത്രവുമല്ല പുതു തലമുറ ചെളി ചവിട്ടി പാടത്തേക്ക് ഇറങ്ങാന്‍ വൈമനസ്യം കാണിക്കുന്നവരാണ്. നല്ല വരമ്പുകള്‍ ഉണ്ടെങ്കില്‍ ചെളി ചവിട്ടാതെ പാടത്തേക്ക് പോകാന്‍ കഴിയും. നല്ല വരമ്പുകള്‍ ഉണ്ടെങ്കില്‍ വയലിനെ ഇഷ്ടപ്പെടുന്നവരും പാടത്ത് എത്തും. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും എത്താന്‍ വരമ്പുകള്‍ വേണം. അരിക്കുളം ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വയല്‍ വരമ്പുകള്‍ പുനരുദ്ധരിക്കാനുളള പദ്ധതി നേരത്തെ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അധിനിവേശസസ്യങ്ങൾ വില്യാപ്പള്ളിയെ ചുറ്റിവരിയുന്നു; പഠനറിപ്പോർട്ട് ആശങ്കാജനകം

Next Story

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍

Latest from Main News

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുഇടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ആരംഭിച്ചു

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ വ്യാഴാഴ്‌ച മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ പതിനായിരത്തിലേറെ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് കാലയളവിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സജ്ജീകരണങ്ങൾ