നന്തി ജനകീയ കൂട്ടായ്മയുടെ 24 മണിക്കൂർ ഉപവാസ സമരം അവസാനിച്ചു

എൻഎച്ച് 66 നന്തി ജനകീയ കൂട്ടായ്മh നടത്തിയ 24 മണിക്കൂർ ഉപവാസ സമരം പ്രമുഖ ഗാന്ധിയൻ നാരായണൻ മാസ്റ്റർ സമരക്കാർക്ക് നാരങ്ങാനീർ നൽകി അവസാനിപ്പിച്ചു. ഇന്നലെ രാവിലെ 10.30 മുതൽ ഇന്ന് രാവിലെ 10.30 വരെയായിരുന്നു ഉപവാസം. പത്തുമീറ്റർ ഉയരവും 300 മീറ്റർ നീളവുമുള്ള എമ്പാങ്ക് മെൻ്റ് നാടിനും നാട്ടുകാർക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിച്ച് എലിവേറ്റഡ് ഹൈവെയാണ് നന്തിക്ക് വേണ്ടത് എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ കമ്മിറ്റി 24 മണിക്കൂർ ഉപവാസം നടത്തിയത്.

ഇന്നലെ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത 24 മണിക്കൂർ ഉപവാസ സമരപ്പന്തൽ വടകര എംപി ഷാഫി പറമ്പിൽ സന്ദർശിച്ചു സമരക്കാരുടെ ആവശ്യം കേന്ദ്രമന്ത്രിയെ ധരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നരലക്ഷം ടൺ മണ്ണ് ആവശ്യമായ ഈ 300 മീറ്റർ എമ്പാങ്ക് മെൻ്റ് കാലാവസ്ഥ വ്യതിയാനത്തിനും വെള്ളപ്പൊക്കത്തിനും കുടിവെള്ളക്ഷാമത്തിനും കാരണമാകും. മണ്ണിൻറെ ലഭ്യത കുറവ് കാരണം നിർമ്മാണ കമ്പനിയും ബുദ്ധിമുട്ടുകയാണ്.
1838.1 കോടി രൂപയ്ക്ക് അഴിയൂർ വെങ്ങളം 40.4 കിലോമീറ്റർ റോഡ് കരാർ സ്വന്തമാക്കിയ അദാനി എൻ്റർപൈസസ് വെറും 971 കോടി രൂപക്ക് ഉപകരാർ വാഗാഡ് കമ്പനിക്ക് നൽകിയതാണ് നാടിൻറെ പുരോഗതിക്ക് ഉതകുന്ന രീതിയിൽ നിർമ്മാണം നടത്താൻ കഴിയാതെ വരുന്നത്. കൊള്ളലാഭമായ 876 കോടി രൂപയിൽ നിന്നും 15 കോടി രൂപ അധികം ചിലവഴിച്ചാൽ നന്തിക്കും നാട്ടുകാർക്കും ഗുണകരമാകുന്ന എലിവേറ്റഡ് ഹൈവേ പണിയാൻ കഴിയും.

ജനകീയ കമ്മിറ്റി നടത്തിയ സമരപരിപാടികൾക്കും നിവേദനങ്ങൾക്കും മറുപടിയായി 5 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമുള്ള ഒരു ബോക്സ് അണ്ടർപാസ്സ് പള്ളിക്കര റോഡിൽ നിർമ്മിച്ചു നൽകുന്നത് പരിഗണിക്കാമെന്ന് സപ്തംബർ 9ന് നടന്ന കൂടിക്കാഴ്ചയിൽ അധികൃതർ കമ്മറ്റി ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാൽ നാടിന് ഭീഷണിയായ മണ്ണുമല ഒഴിവാക്കി എലിവേറ്റഡ് ഹൈവേ തന്നെ വേണമെന്ന ആവശ്യത്തിൽ ജനകീയ കൂട്ടായ്മ ഉറച്ചു നിൽക്കുകയാണ്.

ജില്ലാ പഞ്ചായത്ത് മെമ്പർ VP ദുൽഖിഫിൽ സമരപ്പന്തൽ സന്ദർശിച്ച് സമര നേതാക്കളെ അഭിവാദ്യം ചെയ്യുകയും കമ്മിറ്റിയിടോപ്പം പ്രവൃത്തിച്ച് എലിവേറ്റഡ് ഹൈവെ യാഥാർത്ഥമാക്കും എന്ന ഉറപ്പ് നാട്ടുകാർക്ക് നൽകി. ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം

Next Story

മീറ്റ് ദ ജേണലിസ്റ്റ് മുഖാമുഖം പരിപാടിയുമായി കൊയിലാണ്ടി ജി വി എച്ച് എസ് എസ് മീഡിയ ക്ലബും ലൈബ്രറിയും

Latest from Main News

ഷാഫി പറമ്പിൽ എം.പിക്ക് മൂക്കിന് സർജറി നടത്തി, 10 ദിവസത്തെ പൊതു പരിപാടികൾ മാറ്റിവെച്ചു

പേരാമ്പ്രയിൽ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് അടിയന്തര സർജറി നടത്തി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് സർജറി നടത്തിയത്.

ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചല്ലെന്ന പോലീസ് വാദം പൊളിയുന്നു

പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ,ഇടുക്കി ,പാലക്കാട്, മലപ്പുറം,വയനാട് ജില്ലയില്‍ യെല്ലോ മുന്നറിയിപ്പ്

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ 692 പേരെതിരെ പൊലീസ് കേസ്

കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ്