കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 വരെ

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 (1201 കന്നി 06 മുതൽ 16) വരെ ആഘോഷിക്കും. പ്രകാശത്തിന്റെയും സംഗീതത്തിൻ്റെയും വസന്തം വിരിയുന്ന ദിനരാത്രങ്ങളെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 (1201 കന്നി 06 മുതൽ 16) വരെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈവിധ്യമാർന്ന സംഗീത-നൃത്ത കലാരാധനകളോടെ ആഘോഷിക്കുകയാണ്.

നവരാത്രി ആരംഭ ദിവസം മുതൽ മഹാനവമി വരെ കാലത്ത് 7.30നും വൈകീട്ട് 5 മണിക്കും രാത്രി 9 മണിക്കും ഗജവീരൻ്റെ അകമ്പടിയോടെ പ്രശസ്തരും പ്രഗത്ഭരുമായ വാദ്യകലാകാരൻമാരുടെ വാദ്യമേളത്തോടും, നാദസ്വരത്തോടും കൂടിയ കാഴ്‌ചശീവേലി. ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്‌പറ്റ്, കുഴൽപറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകളും ഉണ്ടായിരിക്കുന്നതാണ്.

നവരാത്രി ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ, അസിസ്റ്റന്റ് കമ്മിഷണർ കെ. കെ. പ്രമോദ്കുമാർ, ദേവസ്വം മാനേജർ വി.പി ഭാസ്കരൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പുളിയഞ്ചേരി മുണ്ട്യാടിക്കുനി നാണു അന്തരിച്ചു

Next Story

കരിപ്പൂരിൽ ഇന്ന് യാത്രക്കാർക്ക് പ്രത്യേക ദിവസം; കേരളീയ ശൈലിയിൽ താലപ്പൊലി, വാദ്യഘോഷങ്ങൾ, പൂക്കൾ, മധുരപലഹാരങ്ങൾ

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി