തലമുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി. തങ്കച്ചനുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സന്ദർഭം ലഭിക്കുകയുണ്ടായി. കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങൾ. ഇന്ദിരാഗാന്ധിയുടെ നിലപാടുകൾ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് എറണാകുളം ജില്ലയിൽ നിലയുറപ്പിച്ച രണ്ട് പ്രമുഖനേതാക്കളായിരുന്നു പി.പി. തങ്കച്ചനും ടി.എച്ച്. മുസ്തഫയും. ലീഡർ കെ. കരുണാകരനുമായി ചേർന്ന് കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്കാലത്ത് നടത്തിയ നീക്കങ്ങൾ ശ്രദ്ധേയമായിരുന്നു. ഞാൻ കെ.പി.സി.സി. അദ്ധ്യക്ഷനായ ശേഷം അദ്ദേഹത്തെ വസതിയിലെത്തി പല ഘട്ടങ്ങളിൽ ആശയവിനിമയം നടത്തിയതോർക്കുന്നു. അൽപം ശാരീരികമായ അസ്വാസ്ഥ്യം അന്ന് തന്നെ അദ്ദേഹത്തിനു ഉണ്ടായിരുന്നു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനായി പ്രവർത്തിച്ച കാലവും ഓർമയിൽ ഉണ്ട്. യു.ഡി.എഫ്. കൺവീനർ എന്ന നിലയിൽ ഘടക കക്ഷികൾക്ക് സ്വീകാര്യനായിരുന്നു അദ്ദേഹം. ഭരണ പ്രതിപക്ഷ അംഗങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുപോയ സ്പീക്കർ ആയിരുന്നു പി.പി. തങ്കച്ചൻ. വിവാദങ്ങൾക്ക് അതീതനായ ഒരു മന്ത്രി എന്ന നിലയിലും തങ്കച്ചൻ്റെ പ്രവർത്തനം ശ്രദ്ധിക്കപ്പെടുകയുണ്ടായി. 1978 ൽ ഞാൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനായ കാലത്ത് എറണാകുളം ജില്ലയിൽ യൂത്ത് കോൺഗ്രസ്സിന് ശക്തമായ അടിത്തറയുണ്ടാക്കാൻ സഹകരിച്ച നേതാവെന്ന നിലയിൽ പി.പി. തങ്കച്ചൻ ഞങ്ങൾക്കെല്ലാം പ്രിയങ്കരനായിരുന്നു.
Latest from Main News
നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ
അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്
ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്
പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള
ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍







