അമീബിക് മസ്തിഷ്ക ജ്വരം : കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ

അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ. എന്നാൽ പ്രതിരോധത്തിലും ഗവേഷണത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. 1971 മുതൽ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

               മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം പിടിപെടുന്നതെന്ന കരുതലിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാൽ, കുളിമുറികളിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതായി കണ്ടെത്തിയതോടെ കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നു വിദഗ്ധർ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പേർ രോഗബാധിതരായി; ഇവരിൽ 6 പേർ മരിച്ചു. സംസ്ഥാനത്തിന്റെ ജലസമൃദ്ധമായ ഭൂപ്രകൃതിയും കേസുകൾ കൂടുതലാകാൻ കാരണമാകുന്നു.

             രാജ്യാന്തര തലത്തിൽ രോഗത്തിന്റെ മരണനിരക്ക് 97 ശതമാനമാണെങ്കിലും കേരളത്തിൽ അത് 24 ശതമാനമായി കുറച്ചത് സർക്കാരിന്റെ നേട്ടമെന്നു വാദമുണ്ട്. മരുന്നിലല്ല, പ്രതിരോധത്തിലാണ് വിജയിക്കേണ്ടതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും നിർദേശം.ജലവിഭവ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് അര ലക്ഷത്തോളം കുളങ്ങളുണ്ട്. ഇവ ക്ലോറിനേറ്റ് ചെയ്യുന്നത് ആവാസവ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ കൃത്യമായ ഇടവേളകളിൽ ശുചീകരണം നിർബന്ധമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

            സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ വെറും 16% മാത്രമേ ശാസ്ത്രീയമായി സംസ്കരിക്കുന്നുള്ളൂ. ശേഷിക്കുന്നത് മണ്ണിലേക്ക് ഒഴുകുന്നതോടെ ബാക്ടീരിയ വളരുകയും അമീബയുടെ സാന്നിധ്യം വർധിക്കുകയുമാണെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിലും അടിയന്തര ഇടപെടൽ വേണമെന്ന് നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവള ത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേ ഷൻ സംവിധാനം പ്രാബല്യത്തിൽ വന്നു

Next Story

സമ്മർദ്ദത്തിനുള്ള ലളിത ചികിത്സ – വെള്ളം കുടിക്കുക

Latest from Main News

പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം: ഷാഫി പറമ്പിൽ എംപി

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ചുരം ഇല്ലാത്തതുമായ പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി

പി.പി. തങ്കച്ചന്റെ ദേഹവിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ

തലമുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി. തങ്കച്ചനുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സന്ദർഭം ലഭിക്കുകയുണ്ടായി. കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങൾ.

രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി

ദേശീയ പാത: വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായി -മന്ത്രി മുഹമ്മദ്‌ റിയാസ്

ദേശീയപാത 66ൽ വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തിക്കായി

മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു.  86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മുന്‍ നിയമസഭാ