സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി നൂറിലേറെപ്പേർ 30 മുതൽ 300 ശതമാനം വരെയുള്ള ‘അധിക റിട്ടേൺ’ വാഗ്ദാനത്തിൽ വീണാണ് വെട്ടിലായത്.

        കഴിഞ്ഞ 30 ദിവസത്തിനിടെ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയ 4 പേർക്ക് മാത്രം 1.5 കോടി രൂപ നഷ്ടമായി.
സിസ് ബാങ്ക് പേരിൽ 30 കോടി രൂപ 112 പേരിൽ നിന്നു തട്ടിയ കേസും, വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ 450 കോടി രൂപയുടെ തട്ടിപ്പും ജില്ലയിൽ വലിയ പ്രാധാന്യമാർജിച്ചു.
 കഴിഞ്ഞ ആറു മാസത്തിനിടെ സിറ്റി, റൂറൽ സൈബർ പൊലീസ് പരിധിയിൽ മാത്രം 30 കോടിയോളം രൂപ ‘ഓൺലൈൻ ട്രേഡിങ്ങ്’ തട്ടിപ്പിൽ നഷ്ടപ്പെട്ടു.

തട്ടിപ്പിന്റെ രീതി

  • സോഷ്യൽ മീഡിയയിൽ സൗജന്യ ട്രേഡിങ് ടിപ്പുകൾ–ഉയർന്ന ലാഭ വാഗ്ദാനങ്ങൾ.

  • വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത് ചെറിയ നിക്ഷേപത്തിന് വലിയ ലാഭം തിരികെ നൽകുന്നു.

  • പിന്നീട് വ്യാജ ആപ്ലിക്കേഷനുകളിലും വെബ് പ്ലാറ്റ്ഫോമുകളിലും നിക്ഷേപിപ്പിക്കുന്നു.

  • അക്കൗണ്ടിൽ ‘ഡിജിറ്റൽ വാലറ്റിൽ’ ലാഭം കാണിക്കും. പിൻവലിക്കാൻ ശ്രമിക്കുമ്പോൾ 50 ലക്ഷം രൂപയ്‌ക്കുമുകളിൽ എത്തിയാൽ മാത്രമേ പണം കിട്ടൂ എന്ന വ്യാജ വ്യവസ്ഥ.

സുരക്ഷാ മുന്നറിയിപ്പുകൾ 🚨

        കമ്പനി SEBI, RBI പോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
        സാധാരണയിൽ അധിക റിട്ടേൺ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾക്കു വിശ്വാസം കൊടുക്കരുത്.
       സംശയകരമായ പരസ്യങ്ങളെയും സൗജന്യ ട്രേഡിങ് ടിപ്പുകളെയും ഒഴിവാക്കുക.
       സൈബർ തട്ടിപ്പിന് ഇരയായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ 👉 www.cybercrime.gov.in വഴി           പരാതി  നൽകുകയോ  വേണം.

Leave a Reply

Your email address will not be published.