റെക്കോർഡ് വിലയിൽ സ്വർണം: പവന് 79,560

/

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുന്നു. ഇന്നലെ മാത്രം പവന് 640 രൂപ ഉയർന്നതോടെ, ആദ്യമായി സ്വർണവില 79,000 രൂപ കടന്നു. ഇന്ന് ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വിപണി വില 79,560 രൂപ ആണ്.

ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ഫീസ് എന്നിവ ചേർന്നാൽ ആഭരണങ്ങളുടെ വില ഒരു പവന് 87,000 രൂപയ്ക്ക് മുകളിൽ വരും. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 10,800 രൂപ നൽകേണ്ടിവരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 1,200 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് ഗ്രാമിന് 9,215 രൂപയായിരുന്ന സ്വർണവില, രണ്ടാഴ്ചയ്ക്കുള്ളിൽ 9,945 രൂപയായി ഉയർന്നു. ഇനി 55 രൂപ കൂടി ഉയർന്നാൽ ഗ്രാമിന് 10,000 രൂപ എന്ന മാന്ദണ്ഡിലെത്തും.

ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയ സാഹചര്യത്തിലാണ് വിപണിയിൽ വർദ്ധനവ്. ദീപാവലിയോടെ ഗ്രാമിന് 12,000 രൂപ വരെ ഉയരുമെന്നാണു സൂചന. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3,800 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് പുനരധിവാസം: വീട് നിർമ്മാണത്തിന് മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ച് ശിലാസ്ഥാപനം

Next Story

കോഴിക്കോടിന്റെ ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം

Latest from Local News

യു ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ്

അരിക്കുളം യുഡിഎഫ് പിടിക്കുമെന്ന് ഷാഫി പറമ്പിൽ

അരിക്കുളം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് ഷാഫി പറമ്പിൽ എംപി. ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതുദുർഭരണത്തെ അവസാനിപ്പിക്കാൻ

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ