കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരമായ മർദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് , കെ. വേണു,നടൻ ജോയ് മാത്യു, ബി. രാജീവൻ, എം.എൻ കാരശ്ശേരി,പ്രൊഫ.കൽപ്പറ്റ നാരായണൻ, യു.കെ. കുമാരൻ ഉൾപ്പെടെയുള്ള സാംസ്കാരിക നായകർ ആവശ്യപ്പെട്ടു.പ്രസ്താവനയുടെ പൂർണ്ണരൂപം:
കേരളത്തിലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ മാസത്തിൽ വി. എസ് സുജിത് എന്ന രാഷ്ട്രീയ പ്രവർത്തകന് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിൻ്റെ സിസിടിവിശ്യങ്ങൾ കണ്ടപ്പോഴാണ് കേരളപ്പോലീസിൻ്റെ യഥാർത്ഥ ചിത്രം മനസ്സിലായത്.
സത്യം മനസ്സിലാക്കിയിട്ടും ലഘുവായ ചില ശിക്ഷകൾ നൽകി അവരെ പ്രോ ത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്തത് .
ഒരു ജനാധിപത്യ രാജ്യത്തിലെ നിയമപാലകരുടെ നിയമപാലനത്തിൻ്റെ ഈ ദൃശ്യങ്ങൾ മനുഷ്യമനസ്സിൽ
നിന്ന് മായണമെങ്കിൽ ശക്തമായ നടപടികൾ സത്വരം സ്വീകരിക്കേണ്ടതാണ്. ഇത്തരക്കാർ പോലീസ് സേനയിലുണ്ടെങ്കിൽ ഭരണകക്ഷിക്ക് പുറത്തുള്ള സാമാന്യജനങ്ങൾ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത് ? ഈ കുറ്റവാളികളെ സർവ്വീസിൽ നിന്ന് ഉടനടി നീക്കി പോലീസ് സേനയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ഉത്തരവാദപ്പെട്ടവർ മുന്നോട്ടു വരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.
ബി. രാജീവൻ ,
കല്പറ്റ നാരായണൻ ,
എം എൻ കാരശ്ശേരി ,
കെ. ജി.എസ് ,
സി വി ബാലകൃഷ്ണൻ,
കെ. വേണു,
ജോയ് മാത്യു ,
യൂ കെ കുമാരൻ ,
ദാമോദർ പ്രസാദ്,
സുധാമേനോൻ,
സജീവൻ അന്തിക്കാട് എന്നിവരാണ് പ്രസ്താവന ഇറക്കിയത്
Latest from Main News
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.
പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍
ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ







