ചരിത്ര നേട്ടവുമായി സർക്കാർ: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി എൻഎംസിയുടെ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റവുമായി സർക്കാർ. വയനാട്, കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് 50 എംബിബിഎസ് സീറ്റുകൾക്ക് വീതം നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അനുമതി ലഭിച്ചു. ഇതോടെ, ഈ സർക്കാരിന്റെ കാലത്ത് നാല് മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നേടാനായി.

        ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ച പോലെ, എൻഎംസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും ഒരുക്കിയതാണ് അംഗീകാരത്തിന് വഴിയൊരുക്കിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈ അധ്യയന വർഷം തന്നെ വിദ്യാർത്ഥി പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് മെഡിക്കൽ കോളേജ്

വൈദ്യസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 45 കോടി രൂപ ചെലവിൽ മൾട്ടി പർപ്പസ് ബ്ലോക്ക് ഒരുക്കിയിട്ടുണ്ട്. 60 സീറ്റുകളോടെ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 നിയമനങ്ങൾ നടപ്പാക്കി. കാത്ത് ലാബ്, ആഞ്ജിയോപ്ലാസ്റ്റി പ്രോസീജറുകൾ, കാർഡിയോളജി വിഭാഗം തുടങ്ങി. സംസ്ഥാനത്ത് ആദ്യമായി സിക്കിൾ സെൽ യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു.

കാസർഗോഡ് മെഡിക്കൽ കോളേജ്

കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടി രൂപ അനുവദിച്ച് ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് പൂർത്തിയായി. 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകി. ന്യൂറോളജി, നെഫ്രോളജി ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി ഒപികൾ ആരംഭിച്ചു. 60 സീറ്റുകളോട് കൂടി നഴ്‌സിംഗ് കോളേജും ആരംഭിച്ചിട്ടുണ്ട്. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങളും ലഭ്യമാക്കി.

      ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിച്ച രണ്ടു മെഡിക്കൽ കോളേജുകളും സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോടിന് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ച് കെ എസ് ചിത്രയും സംഘവും

Next Story

ജില്ലയിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി

Latest from Main News

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ