വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായി പന്തീരങ്കാവിൽ മൂന്നു പേർ പിടിയിൽ

പന്തീരങ്കാവ് കുഴൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ അസി കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫു പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടി.

അരീക്കാട് നല്ലളം ഏർചാം വീട്ടിൽ അബ്ദുൽ സമദ് (27)അരീക്കാട് നല്ലളം ഏർചാം വീട്ടിൽ സാജിദ് ജമാൽ (26) ആലപ്പുഴ മണ്ണഞ്ചേരി അറഫ നദീർ (27)എന്നിവരാണ് പിടിയിലായത്. ഇവരിൽ അബ്ദുൽ സമദും സാജിദ് ജമാലും സഹോദരങ്ങളാണ്. 2024 ഇൽ ഇവരെ 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസിൻ്റെ പിടിയിലായി ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയതാണ്. അറഫ നദീർ 7 കിലോ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബംഗളൂരു ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ്. സാജിദും നദീറും തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ നദീറിനെ സാജിദ് ജമാൽ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയത്. മാത്രമല്ല നദീറിനെ ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു.

പഴുതുകളടച്ച ആസൂത്രിതമായ നീക്കത്തിലൂടെയാണ് സഹോദരന്മാർ അടക്കം മൂന്നുപേരെയും ഒരുമിച്ച് ഒരു സ്ഥലത്ത് വെച്ച് പിടികൂടാൻ സാധിച്ചത്. സിറ്റി ഡാൻസാഫിലെ സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എസ് സി പി ഓ അഖിലേഷ്, ലതീഷ്, സരുൺകുമാർ, ഷിനോജ്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ് എന്നിവരും പന്തിരങ്കാവ് പോലീസും ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.  പോലീസുകാരോ മറ്റ് അപരിചിതരോ തങ്ങളുടെ താമസസ്ഥലത്തേക്ക് കടന്നുവരുന്നത് തടയുന്നതിന് വേണ്ടി റൂമിനു മുമ്പിൽ വളരെ അപകടകാരികളായ റോട്ട് വീലർ ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ബ്രീഡുകളെയാണ് വളർത്തുന്നത്. പോലീസിനെ കണ്ടതോടെ നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. നഗരത്തിനകത്തും പുറത്തുമായി അടുത്തിടെ പിടിച്ച നിരവധി മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവർക്ക് വൻ അളവിൽ എം ഡി എം എ എത്തിച്ചു നൽകിയത് സഹോദരന്മാരായ അബ്ദുൽസമദും സാജിദ് ജമാലും ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പുലര്‍ച്ചെ ഒരു മണിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Next Story

താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു

Latest from Local News

ഐ.സി.യു പീഡനക്കേസ്: സ്ഥലംമാറ്റപ്പെട്ട ജീവനക്കാർക്ക് വീണ്ടും മെഡിക്കൽ കോളജിൽ നിയമനം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്ഥലംമാറ്റിയ അഞ്ച് ജീവനക്കാരെ വീണ്ടും സർവീസിലേക്ക് തിരികെ

കൊയിലാണ്ടിയിൽ പോലീസിന്റെ മിന്നൽ നടപടി: മണിക്കൂറുകൾക്കുള്ളിൽ രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി

കൊയിലാണ്ടി: നഗരത്തിലും ഉൾപ്രദേശങ്ങളിലും ലഹരി വ്യാപാരികൾക്ക് വലയൊരുക്കി പോലിസ്. കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായി രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

അധ്യാപക ഒഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ യുപിഎസ് എ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 22 ന് തിങ്കളാഴ്ച

ജനാധിപത്യാവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല; അഡ്വ കെ പ്രവീൺ കുമാർ

  കീഴരിയൂർ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെയും വോട്ടർപ്പട്ടിക കൃതൃമത്തിലൂടെയും ജനാധിപത്യത്തെ അടിമറിച്ച് തുടർ ഭരണം നേടാമെന്ന സി.പി.എമ്മിന്റെ മോഹം