ചേളന്നൂർ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ട് നടന്ന വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലി, വെച്ചുപാട്ട് ശൈലി എന്നിങ്ങനെ രണ്ട് മത്സര ഇനങ്ങളിലും വഞ്ചിപ്പാട്ടിൻ്റെ മണ്ണിൽ നിന്ന് കുട്ടനാട്ടുകാരെ ഞെട്ടിച്ച് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് കോഴിക്കോട് ചേളന്നൂരിലെ ഈ പെൺകരുത്ത്. ഹൈസ്ക്കൂൾ തലം തൊട്ട് വഞ്ചിപ്പാട്ട് അവതരിപ്പിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേടും ഒന്നാം സ്ഥാനവും നേടിയ കൗമാരകാരായ ഇവർ വഞ്ചിപ്പാട്ടിനോടുള്ള ആരാധനയിൽ ഇവരുടെ മുമ്പിൽ നെഹ്‌റു ട്രോഫി വള്ളംകളിക്ക് പാടണമെന്ന ആശയം വന്നതോടെ കഴിഞ്ഞ വർഷം ഇവർ ശ്രമിച്ചെങ്കിലും ചൂരൽമല ദുരന്തങ്ങൾ കാരണം പരിപാടി നടക്കാത്തതിനാൽ ഈ വർഷം ഇവർ പങ്കെടുക്കുകയായിരുന്നു. ടീം ലീഡർ നന്ദനയും, അഖിന, ഭവ്യ ലക്ഷ്മി, അമന്യ, അയന, നയന, മയൂക, സദയ, അമയ കൃഷ്ണ, സമിഷ എന്നീ അംഗങ്ങൾ ഒത്തുചേർന്ന് പരീശിലിച്ച് വഞ്ചിപ്പാട്ടിൻ്റെ തനത് മണ്ണിൽ ഒന്നാം സ്ഥാനവും നേടി കോഴിക്കോടിന്റെ ചേളന്നൂരിൻ്റെ അഭിമാനമായി താരങ്ങൾ ആയി മാറിയിരിക്കുകയാണ്. ഈ പെൺകുട്ടികൾ പഴയ പരിശീലകനായ ‘രമേശ് കുട്ടനാടിൻ്റെ’ മാർഗ്ഗനിർദ്ദേശ മികവിലാണ് വീണ്ടും ജേതാക്കളായി നാടിൻ്റെ അഭിമാനമായി മാറിയത്.
Latest from Local News
കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി
മാങ്കാവ് കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ
കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ (70) അന്തരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട് ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ശ്രീധരൻ കിടാവ് പേരാമ്പ്ര
അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ (46) അന്തരിച്ചു. ഗവ. പോളീടെക്നിക്ക് (കോഴിക്കോട് ) അധ്യാപികയായിരുന്നു. ഭർത്താവ് ബിനീഷ് ജില്ലാ സൈനിക് വെൽഫെയർ
പൊതുമരാമത്ത് കെട്ടിട വിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്







