ഷാഫി പറമ്പിൽ എം.പി. യെ വടകരയിൽ ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടയുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്ന സംഭവമാണെന്ന് മുൻ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു പാർല്ലമെൻ്റ് അംഗത്തിന് പോലും സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് കേരളത്തിലെ നിയമസമാധാന വാഴ്ച പാടെ തകിടം മറിഞ്ഞു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്. പ്രബുദ്ധ രാഷ്ട്രീയ ചരിത്രമുള്ള വടകരയെ അക്രമ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടണം . ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളെ പരസ്യമായി തള്ളി പറയാൻ തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ഒരിക്കലും അനുവദിക്കാൻ വയ്യ. കളങ്കിത മന്ത്രിമാരെയും നേതാക്കളെയും ചുമക്കുന്ന മുഖ്യമന്ത്രിക്ക് ധാർമ്മികതയെ കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണ് ഉള്ളത്. കണ്ണൂരിനെ അരനൂറ്റാണ്ടിലെറെക്കാലം രാഷ്ട്രീയ കൊലക്കളമാക്കിയ സി.പി.എം. കോഴിക്കോട് ജില്ലയെയും അക്രമികളുടെ കയ്യിൽ ഏല്പിക്കാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അധിക്ഷേപാർഹമാണ്. ജനാധിപത്യ ബോധമുള്ള മുഴുവൻ പേരും ഈ സംഭവത്തെ അപലപിക്കാൻ മുന്നോട്ട് വരണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു
Latest from Main News
രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ
സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14
സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌ജിസിസിഐ) മുൻ പ്രസിഡന്റും ടെക്‌സ്റ്റൈൽ വ്യവസായിയുമായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ
ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ







