മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്; ഭവനവായ്പാ വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ സഹായത്തോടെയുള്ള ഭവന വായ്പ‌ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസ്സാധ്യാപകർക്ക് നൽകുന്ന പലിശരഹിത ഭവന വായ്പ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം തുടങ്ങിയവയുടെ വിതരണവും നടന്നു.

ന്യൂനപക്ഷ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മദ്രസ അധ്യാപകരുടെ മക്കൾക്കുള്ള വിവാഹ ധനസഹായമായി 25,000 രൂപ വീതം ആദ്യഘട്ടത്തിൽ 100 പേർക്കാണ് വിതരണം ചെയ്തത്. ഭവന രഹിതരായ 270 അധ്യാപകർക്ക് അഞ്ച് ലക്ഷം വീതം പലിശ രഹിത വായ്പയും അനുവദിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറിലധികം ആളുകൾ വിതരണോദ്ഘാടനത്തിൽ പങ്കെടുത്തു.

ചടങ്ങിൽ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ കാരാട്ട് റസാഖ് അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സിഇഒ അബ്ദുൽ നാസർ പുലത്ത്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, എസ്കെഐഎംവിബി മാനേജർ മോയിൻകുട്ടി മാസ്റ്റർ, സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എ കെ അബ്ദുൽ ഹമീദ്, സിഐഇആർ സെക്രട്ടറി അബ്ദുൽ വഹാബ് നന്മണ്ട, മജിലിസ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. സി എച്ച് അനീനുദ്ധീൻ, വിസ്ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി മുജീബ് മദനി ഒട്ടുമ്മൽ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡി സി അബ്ദുൽ മുജീബ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്തെ മുഴുവൻ മദ്രസാധ്യാപകരെയും ക്ഷേമനിധി ബോർഡിന് കീഴിൽ കൊണ്ടുവരുക, ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പരിശ്രമിക്കുക, ഭവനരഹിതരായ മദ്രസാധ്യാപകരെ സഹായിക്കുക ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസാധ്യാപകരുടെ രണ്ട് പെൺമക്കളുടെ വിവാഹത്തിന് ധനസഹായം,ചികിത്സാധനസഹായം പ്രസവാനുകൂല്യം, പെൻഷൻ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ക്ഷേമനിധി ബോർഡ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിവരുന്നത്.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ