കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍ ക്വാറി അവശിഷ്ടം തളളിയതാണ് ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത്. വെയിലറച്ചതോടെ കുഴികളിലെ വെള്ളക്കെട്ട് ഇല്ലാതായി. ഇതോടെ കുഴികളിലിട്ട പാറപ്പൊടി അന്തരീക്ഷമാകെ പാറുകയാണ്. മൂക്ക് പൊത്താതെ പൊതു ജനങ്ങള്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ദിവസവും 12 മണിക്കൂറോളം വ്യാപാര സ്ഥാപനങ്ങളിലിരിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.വ്യാപാരികളും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുമാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവാണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എംരാജീവന്‍,വൈസ് പ്രസിഡന്‍ര് പി.കെ.റിയാസ് ,സെക്രട്ടറി കെ.കെ.ഫാറൂഖ്, ജോ. സെക്രട്ടറി ടി.പി.ഇസ്മയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.കുഴി അടച്ച സ്ഥലങ്ങളില്‍ അടിയന്തിരമായി ടാറിംങ്ങ് നടത്തണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.നിയാസ് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വ്യാപാരികള്‍ പ്രത്യക്ഷ 3 സമരത്തിനിറങ്ങുമെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു.
Latest from Local News
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ: സായി വിജയ് 6:00
തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ
മേപ്പയൂർ: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന
നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ







