യാത്രാക്ലേശത്തിൽ വലഞ്ഞു തീവണ്ടി യാത്രക്കാർ പാസഞ്ചർ വണ്ടികൾ ഇനിയും വേണം

യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ് അടിയന്തരമായി വേണ്ടത്. രണ്ടു വർഷം മുൻപ് നിർത്തിയ കോഴിക്കോട്-തൃശ്ശൂർ പാ സഞ്ചർ ഇനിയും പുനഃ സ്ഥാപിച്ചിട്ടില്ല.രാവിലെ 7.45-ന് പുറപ്പെട്ട് എല്ലാ സ്റ്റേഷനിലും നിർത്തി യാത്ര തുടർന്നിരുന്ന കോഴിക്കോട്-തൃശ്ശൂർ ട്രെയിൻ മലബാറിലെ ഹ്രസ്വദൂരയാത്രക്കാർക്ക് ആശ്വാസമായിരുന്നു. ഒരു മാസത്തേക്ക് നിർത്തുന്നുവെന്നു പറഞ്ഞാണ് നിർത്തലാക്കിയത്. വന്ദേഭാരത് വന്നതോടെ സമയക്രമീകരണം നടത്താനാവാത്തതിനാൽ പിന്നെ പുനഃസ്ഥാപിച്ചില്ല. ഇത് പുനഃസ്ഥാപിക്കുക യും വണ്ടി എറണാകുളംവരെ ദീർഘിപ്പിക്കുകയും ചെയ്യ ണമെന്നാണ് ആവശ്യമുയരുന്നത്.

മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ സമയമാറ്റമാണ് മറ്റൊരു പ്രശ്നം. പല സ്റ്റേഷനുകളിലും പര ശുറാം അരമണിക്കൂറിലധികം പിടിച്ചിടുന്നു. ജോലിക്കാർ ക്കും വിദ്യാർഥികൾക്കും മറ്റും ഇതുമൂലം സമയത്തെത്താ നാവുന്നില്ല.
സ്ഥിരം യാത്രക്കാരാണ് ഇവരിൽ ഏറെയും. പരശുറാം പിടിച്ചിടുന്നതിനാൽ ആ സമയത്ത് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനെയാണ്.

വൈകീട്ട് 4.20-ന് ഷൊർണൂരിൽനിന്ന് പാസഞ്ചർ കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്കുള്ള അടുത്ത ട്രെയിൻ 8.30-നുള്ള എക്‌സിക്യുട്ടീവാണ്. യാത്രക്കാർ നാലു മണിക്കൂറോളം ഈ വണ്ടിക്കായി കാത്തിരിക്കണം. മിക്ക പ്പോഴും ഈ വണ്ടി വൈകിയാണ് ഓടുന്നത്. പാലക്കാട് -കണ്ണൂർ സ്പെഷ്യൽ എക്‌സ്പ്രസ് സമയം മാറി നേരത്തേ പോകുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. ഈ വണ്ടി ഷൊർണൂരിൽനിന്ന് കോഴിക്കോട്ട് 5.30-ന് എത്തുംവിധം ക്രമീക കോച്ചുകൾ കൂട്ടിയാൽ വൈകീട്ട് കോഴിക്കോട്ടുനി ന്ന് കണ്ണൂരിലേക്ക് പോകാൻ സൗകര്യമാവും. 12 കോച്ചു കളാണ് നിലവിൽ ഈ വണ്ടിയിലുള്ളത്. ഇത് 18 ആക്കിയാൽ യാത്രക്കാരുടെ തിരക്ക് ഒരുപരിധിവരെയെങ്കിലും കുറക്കും.
പ്രശ്‌നപരിഹാരത്തിന് റെയിൽവേ ഒന്നും ചെയ്യുന്നില്ല.മലബാറിൽ കാലങ്ങളായി തുടരുന്ന യാ ത്രാക്ലേശം തീർക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നില്ല. വണ്ടികളിൽ ബോഗികളുടെ എണ്ണംകൂട്ടണം. വന്ദേഭാരതിനും ജനശതാ ബ്ദിക്കുംവേണ്ടി മറ്റുവണ്ടികൾ പിടിച്ചിടുന്ന ത് നിർത്തണം.

Leave a Reply

Your email address will not be published.

Previous Story

പാറച്ചാലിൽ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി

പാറച്ചാലിൽ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി

പേരാമ്പ്ര: വീട്നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തൽ കല്യാണി അമ്മയുടെ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു.

വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ഉത്തരവ് പിൻവലിക്കണം: ഐ.ആർ.എം.യു

ബാലുശ്ശേരി: മാധ്യമ പ്രവർത്തകരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും വാർത്തകളുടെ ഉ റവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന

അരിക്കുളത്ത് സി.ഡി.എസ് ,കുടുംബശ്രീ അയൽക്കുട്ടങ്ങൾക്ക് ഒരു കോടി 12 ലക്ഷം വായ്പ്പ

അരിക്കുളം: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതിക്കായി കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ

“സത്യം” സന്ദേശവുമായി സ്വാതന്ത്ര്യ ദിനാഘോഷം

ആന്തട്ട ജിയുപി എസ് സ്വാതന്ത്ര്യദിനത്തിൽ ബാപ്പുജിയുടെ പ്രധാന സമരമൂല്യമായ സത്യം ജീവിത ശീലമാക്കാൻ “സത്യം പീടിക “യുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.