യാത്രാക്ലേശത്തിൽ വലഞ്ഞു തീവണ്ടി യാത്രക്കാർ പാസഞ്ചർ വണ്ടികൾ ഇനിയും വേണം

യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ് അടിയന്തരമായി വേണ്ടത്. രണ്ടു വർഷം മുൻപ് നിർത്തിയ കോഴിക്കോട്-തൃശ്ശൂർ പാ സഞ്ചർ ഇനിയും പുനഃ സ്ഥാപിച്ചിട്ടില്ല.രാവിലെ 7.45-ന് പുറപ്പെട്ട് എല്ലാ സ്റ്റേഷനിലും നിർത്തി യാത്ര തുടർന്നിരുന്ന കോഴിക്കോട്-തൃശ്ശൂർ ട്രെയിൻ മലബാറിലെ ഹ്രസ്വദൂരയാത്രക്കാർക്ക് ആശ്വാസമായിരുന്നു. ഒരു മാസത്തേക്ക് നിർത്തുന്നുവെന്നു പറഞ്ഞാണ് നിർത്തലാക്കിയത്. വന്ദേഭാരത് വന്നതോടെ സമയക്രമീകരണം നടത്താനാവാത്തതിനാൽ പിന്നെ പുനഃസ്ഥാപിച്ചില്ല. ഇത് പുനഃസ്ഥാപിക്കുക യും വണ്ടി എറണാകുളംവരെ ദീർഘിപ്പിക്കുകയും ചെയ്യ ണമെന്നാണ് ആവശ്യമുയരുന്നത്.

മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ സമയമാറ്റമാണ് മറ്റൊരു പ്രശ്നം. പല സ്റ്റേഷനുകളിലും പര ശുറാം അരമണിക്കൂറിലധികം പിടിച്ചിടുന്നു. ജോലിക്കാർ ക്കും വിദ്യാർഥികൾക്കും മറ്റും ഇതുമൂലം സമയത്തെത്താ നാവുന്നില്ല.
സ്ഥിരം യാത്രക്കാരാണ് ഇവരിൽ ഏറെയും. പരശുറാം പിടിച്ചിടുന്നതിനാൽ ആ സമയത്ത് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനെയാണ്.

വൈകീട്ട് 4.20-ന് ഷൊർണൂരിൽനിന്ന് പാസഞ്ചർ കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്കുള്ള അടുത്ത ട്രെയിൻ 8.30-നുള്ള എക്‌സിക്യുട്ടീവാണ്. യാത്രക്കാർ നാലു മണിക്കൂറോളം ഈ വണ്ടിക്കായി കാത്തിരിക്കണം. മിക്ക പ്പോഴും ഈ വണ്ടി വൈകിയാണ് ഓടുന്നത്. പാലക്കാട് -കണ്ണൂർ സ്പെഷ്യൽ എക്‌സ്പ്രസ് സമയം മാറി നേരത്തേ പോകുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. ഈ വണ്ടി ഷൊർണൂരിൽനിന്ന് കോഴിക്കോട്ട് 5.30-ന് എത്തുംവിധം ക്രമീക കോച്ചുകൾ കൂട്ടിയാൽ വൈകീട്ട് കോഴിക്കോട്ടുനി ന്ന് കണ്ണൂരിലേക്ക് പോകാൻ സൗകര്യമാവും. 12 കോച്ചു കളാണ് നിലവിൽ ഈ വണ്ടിയിലുള്ളത്. ഇത് 18 ആക്കിയാൽ യാത്രക്കാരുടെ തിരക്ക് ഒരുപരിധിവരെയെങ്കിലും കുറക്കും.
പ്രശ്‌നപരിഹാരത്തിന് റെയിൽവേ ഒന്നും ചെയ്യുന്നില്ല.മലബാറിൽ കാലങ്ങളായി തുടരുന്ന യാ ത്രാക്ലേശം തീർക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നില്ല. വണ്ടികളിൽ ബോഗികളുടെ എണ്ണംകൂട്ടണം. വന്ദേഭാരതിനും ജനശതാ ബ്ദിക്കുംവേണ്ടി മറ്റുവണ്ടികൾ പിടിച്ചിടുന്ന ത് നിർത്തണം.

Leave a Reply

Your email address will not be published.

Previous Story

പാറച്ചാലിൽ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

Latest from Local News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻഷൻ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ സംസ്ഥാന കമ്മിറ്റി അംഗം രാജീവൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു

തിക്കോടി പഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ [ KSSPA ] മുഖ്യ സംഘാടകനും

കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ (ഇ.എം.എം.ആർ.സി.) 2025 – 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട്

ഫാർമ കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമാണം നടത്തണം; കെപിപിഎ

മരുന്നുകളുടെ വില്പന മേഖലയിൽ ഫാർമാ കമ്പനികൾ നടത്തുന്ന അനധികൃതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഏകീകൃതമായ നിയമസംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ