ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിൻ്റ് വരെയുള്ള പാതയിലും, ശരംകുത്തി ആൽമരം മുതൽ നടപ്പന്തൽ യു ടേൺ വരെയും താത്കാലിക പന്തലുകൾ നിർമിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ചിരുന്ന പച്ച നിറത്തിലുള്ള വലകൾക്ക് പകരമാണ് ഈ വർഷം ഒന്നേകാൽ കിലോമീറ്ററിൽ പന്തലുകൾ നിർമിക്കുന്നത്. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദേവസ്വം ബോർഡുമായി ആശയവിനിമയം നടത്താൻ പ്രധാന വകുപ്പുകൾ ലെയ്‌സൺ ഓഫിസർമാരെ നിയമിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി. 

മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷ ഉറപ്പാക്കാൻ എരുമേലി-മുക്കുഴി-പമ്പ പാതയിലെ വിരികളിൽ ഫയർ ഓഡിറ്റ് നടത്തിയ ശേഷം മാത്രം നിർമാണ അനുമതി നൽകാൻ ജില്ലാ കലക്ടർ നിർദേശിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ഹൃദ്രോഗ വിദഗ്ധരടക്കം ലഭ്യമാകുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ആൻ്റി വെനം ഉറപ്പാക്കും.

മൈലപ്ര-മണ്ണാറക്കുളഞ്ഞി, മണ്ണാറക്കുളഞ്ഞി-ചാലക്കയം-പമ്പ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഹമ്പുകളും വളവുകളും സൂചിപ്പിക്കുന്ന ബോർഡുകൾ അഞ്ചു ഭാഷകളിലായി സ്ഥാപിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്കുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. പമ്പയിലെ ജലനിരപ്പ് തത്സമയം കാണിക്കാൻ ഇലക്ട്രോണിക് ഡിസ്‌പ്ലേ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. കെഎസ്ആർടിസി ബസുകളിൽ കയറാൻ തീർഥാടകർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തും. പമ്പ ഹിൽടോപ്പിൽ 20 കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും പരിശോധിക്കുന്നുണ്ട്. റാന്നിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം ആരംഭിക്കും. ലഹരിക്കെതിരെ വിവിധ ഭാഷകളിൽ സൂചനാബോർഡുകൾ സ്ഥാപിക്കും. കടകളിൽ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടികയും ഗുണമേന്മയും വൃത്തിയും ഉറപ്പാക്കാൻ നിർദേശിച്ചു. 

Leave a Reply

Your email address will not be published.

Previous Story

സ്വാതന്ത്ര്യ സ്മരണകൾ ഉണർത്തി കൊയിലാണ്ടി ജി വി എച്ച് എസ് എസ് മീഡിയ ക്ലബിൻ്റെ ‘ഗാന്ധി വര’ ചിത്രരചന മത്സരം

Next Story

മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ പ്രാണവായു: മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം