വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. നൂറുകണക്കിന് മാക്രികൾ ഒരുമിച്ച് കുടുങ്ങുമ്പോൾ വല ഉപയോഗശൂന്യമാകുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യമേഖല സജീവമാകുന്നതിനിടെയാണ് പേത്തശല്യം വ്യാപകമായത്. വലിയ ഇൻബോർഡ് വള്ളങ്ങളിൽ വല എറിഞ്ഞ് തിരികെ കയറ്റാൻ കുറഞ്ഞത് രണ്ടുമണിക്കൂർ എടുക്കും. അതിനിടയിൽ മാക്രികൾ കുടുങ്ങിയാൽ 15 ലക്ഷം രൂപ വില വരുന്ന വല പോലും നശിക്കും.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആവാസവ്യവസ്ഥയിൽ വന്ന മാറ്റമാണ് കടൽമാക്രി ആക്രമണം കൂടാൻ കാരണമെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Latest from Local News
വടകര പാർലമെൻ്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 2025 ഒക്ടോബർ 31 ന് തുടക്കമാകുകയാണ്. ആദ്യ ഘട്ടത്തിൽ
കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം സ്ഥാന കമ്മറ്റി അംഗം വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏത്
കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ( എം )ബ്രാഞ്ച് മെമ്പർആയിരുന്നു അച്ഛൻ പരേതനായ എടോളി
കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ (എം) ബ്രാഞ്ച് മെമ്പർ ആയിരുന്നു. അച്ഛൻ പരേതനായ
പൊതു സ്വകാര്യ ഇടങ്ങളിൽ പീഡനത്തിനും അതിക്രമത്തിനും ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കുള്ള അഭയ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെൻ്ററുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി







