വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. നൂറുകണക്കിന് മാക്രികൾ ഒരുമിച്ച് കുടുങ്ങുമ്പോൾ വല ഉപയോഗശൂന്യമാകുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യമേഖല സജീവമാകുന്നതിനിടെയാണ് പേത്തശല്യം വ്യാപകമായത്. വലിയ ഇൻബോർഡ് വള്ളങ്ങളിൽ വല എറിഞ്ഞ് തിരികെ കയറ്റാൻ കുറഞ്ഞത് രണ്ടുമണിക്കൂർ എടുക്കും. അതിനിടയിൽ മാക്രികൾ കുടുങ്ങിയാൽ 15 ലക്ഷം രൂപ വില വരുന്ന വല പോലും നശിക്കും.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആവാസവ്യവസ്ഥയിൽ വന്ന മാറ്റമാണ് കടൽമാക്രി ആക്രമണം കൂടാൻ കാരണമെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Latest from Local News
തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ
മൂടാടി : പലക്കുളം കൻമന ചന്ദ്രിക (72) അന്തരിച്ചു. മക്കൾ: മണിവർണ്ണൻ, സത്യവതി (അയനിക്കാട്), പ്രസീത ( കുറുവങ്ങാട്ട് ).മരുമക്കൾ: ബാലകൃഷ്ണൻ,
ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘കേരളം ഓടുന്നു’
കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ബ്രഹ്മ ശ്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ ആരംഭിച്ചു. ഉദയാ
മൂടാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു.







