വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. നൂറുകണക്കിന് മാക്രികൾ ഒരുമിച്ച് കുടുങ്ങുമ്പോൾ വല ഉപയോഗശൂന്യമാകുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യമേഖല സജീവമാകുന്നതിനിടെയാണ് പേത്തശല്യം വ്യാപകമായത്. വലിയ ഇൻബോർഡ് വള്ളങ്ങളിൽ വല എറിഞ്ഞ് തിരികെ കയറ്റാൻ കുറഞ്ഞത് രണ്ടുമണിക്കൂർ എടുക്കും. അതിനിടയിൽ മാക്രികൾ കുടുങ്ങിയാൽ 15 ലക്ഷം രൂപ വില വരുന്ന വല പോലും നശിക്കും.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആവാസവ്യവസ്ഥയിൽ വന്ന മാറ്റമാണ് കടൽമാക്രി ആക്രമണം കൂടാൻ കാരണമെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Latest from Local News
മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവം
പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും .പ്രശസ്ത
കീഴരിയൂർ : വടക്കുംമുറി യിലെ പുതിയോട്ടിൽ മീത്തൽ ആനന്ദ് ദേവ് (22) അന്തരിച്ചു . പിതാവ്: കുമാരൻ മാതാവ്: ജാനകി. സഹോദരൻ: