നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

/

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന് നിരാശയോടെ മടങ്ങിപോവുന്ന അവസ്ഥയാണുള്ളത്.കഴിഞ്ഞ ദിവസം തിക്കോടിയിൽ ബസ്സ് നിർത്താതെ സ്ലോയാക്കി കുട്ടികളെ കയറ്റിയത് കാരണം ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയിരുന്നു.

നിർത്താതെ പോവുന്ന ബസ്സുകളെ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നിരത്തിൽ തടയുക തന്നെ ചെയ്യുമെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി പറഞ്ഞു.മുഴുവൻ യാത്രക്കാരെയും വിദ്യാർത്ഥികളെയും ബസ്സിൽ കയറ്റുക തന്നെ വേണം.വിദ്യാർത്ഥികളോട് ബസ്സ് ജീവനക്കാർ കാണിക്കുന്ന അപമര്യാദമായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവിശ്യപ്പെട്ടു.യൂത്ത് ലീഗ് ബസ്സ് തടയൽ സമരത്തിന് കെ.കെ റിയാസ്,പി.കെ മുഹമ്മദലി,കാട്ടിൽ അബൂബക്കർ,ജിഷാദ് വിരവഞ്ചേരി,സിനാൻ ഇല്ലത്ത്,റോഷൻ പാലക്കുളം,ഹാഫിസ് മുഹമ്മദ്,സുബൈർ വിരവഞ്ചേരി നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

രാമായണ പ്രശ്നോത്തരി ഭാഗം – 28

Next Story

വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ

Latest from Local News

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം

ഭൂപ്രകൃതിക്കൊത്ത് വിളകൾ; കാർഷിക വികസനത്തിന് മാർഗരേഖയുമായി മന്ത്രി എ.കെ. ശശീന്ദ്രൻ

  കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ

പൂക്കളുടെ വർണ്ണ വിസ്മയം തീർത്ത് ബേപ്പൂർ ബീച്ചിൽ പുഷ്പമേള

  കോഴിക്കോട് : കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്