തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി ) സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി മുൻ കെ.പി സി സി പ്രസിഡണ്ട് കെമുരളീധരൻ ഉൽഘാടനം ചെയ്തു ഷോപ്പ് അലവൻസ് വർദ്ധിപ്പിക്കണമെന്നും
22 ശതമാനം ഡി എ കുടിശ്ശിക ജീവനക്കാർക്ക് നൽകണമെന്നും, വിശേഷ ദിവസങ്ങളിൽ പോലും അവധി എടുക്കാതെ 12 മണിക്കൂർ തുടർച്ചയായ് ജോലി ചെയ്യുന്ന ഷോപ്പുകളിലെ തൊഴിലാളികൾക്ക് 19-03-25 ന് സംഘടനാ പ്രതിനിധികളുമായ് നടന്ന മന്ത്രി തലചർച്ചയിൽ ഏപ്രിൽ 30 നകം അലവൻസ് തുക 600 രൂപയായ് വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് തന്നിട്ടും ഈ ദിവസം വരെ മന്ത്രി വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്
.28-12-2023 ൽ
കെ.എസ് ബി.സി ബോർഡ് മീറ്റിംഗിൽ സർക്കാരിലേക്ക് ശുപാർശ ചെയ്ത അല വൻസ് വർദ്ധനവാണ് ഇത്രയും കാലമായിട്ടും നടപ്പിലാക്കിയിട്ടില്ല
യൂണിയൻ വർക്കിങ്ങ് പ്രസിഡണ്ട് ബാബു ജോർജ് അധ്യക്ഷത വഹിച്ചു ഐ എൻ ടി യൂ സി ജില്ലാ പ്രസിഡണ്ട് വി ആർ പ്രതാപൻ, എംസി സജീവൻ ആഭ ജെ ശങ്കർ, കെ ബി അനിൽകുമാർ, ഹക്കീംപാലക്കാട്, മനോജ് കുമാർ ഇടുക്കി ,ആർ സൂര്യ പ്രകാശ്, കെ പ്രഹ്ളാദൻ ,ജിതേഷ് പാലക്കാട്, പി ടി പ്രഭീഷ്, റെജീന ചവറ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ബി. ജേക്കബ് സ്വാഗതവും സബീഷ് കുന്നങ്ങോത് നന്ദിയും പറഞ്ഞു
Latest from Main News
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍
ബീവറേജസ് കോർപ്പറേഷൻ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരുന്ന ആനുകുല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെവ്‌കോ എംപ്ലോയീസ് കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി
ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. കൊച്ചി പള്ളുരുത്തി
കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പിച്ചു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു. മലയാളികളുടെ ഒരുപാട് കാലത്തെ







