ബി.കെ.യുടെ നിര്യാണം എല്ലാ അർത്ഥത്തിലും പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും സാഹിത്യ സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് – മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രിയങ്കരനായ ബി.കെ. തിരുവോത്തിൻ്റെ നിര്യാണം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. വിദ്യാർത്ഥിയായ കാലം തൊട്ട് സോഷ്യലിസ്റ്റ് ആശയക്കാരനും വാഗ്മിയും എഴുത്തുകാരനുമായ ബി.കെ. തിരുവോത്തിനെ അടുത്തറിയാനും അദ്ദേഹത്തിൻ്റെ ബഹുമുഖമായ വ്യക്തിത്വത്തെ വിലയിരുത്താനും സന്ദർഭം ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയായ പിതാവിൽ നിന്ന് ദേശീയപ്രസ്ഥാന പാരമ്പര്യം ഉൾക്കൊണ്ട് പൊതു പ്രവർത്തന രംഗത്ത് സജീവമായ ബി.കെ. ജീവിതാന്ത്യം വരെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ പാതയിലൂടെയാണ് മുന്നോട്ടു പോയത്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത ബി.കെ. കേരളത്തിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കന്മാരുമായി ഉറ്റബന്ധം പുലർത്തി.

വിദ്യാർത്ഥി കോൺഗ്രസ്സിലും കോൺഗ്രസ്സിലും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ച ബി.കെ. ജീവിതത്തിൻ്റെ അവസാന ദശകങ്ങളിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ ആശയാദർശങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുകയായിരുന്നു. വടകര നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ്സ് നിർവ്വാഹക സമിതി അംഗം എന്നീ നിലകളിലെല്ലാം മാതൃകാപരമായ സേവനമാണ് അദ്ദേഹം നടത്തിയത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ മുൻനിരയിൽ നിന്ന് ബി.കെ. പ്രവർത്തിച്ചു. സഹകരണ രംഗത്ത് ജീവനക്കാരെ സംഘടിപ്പിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമം ചരിത്രമാണ്.

മികച്ച വായനക്കാരനായ ബി.കെ. ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ജീവചരിത്ര ഗ്രന്ഥങ്ങൾ
മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നായകന്മാരെ കുറിച്ചെഴുതിയ തൂലികാചിത്രങ്ങൾ എടുത്തു പറയേണ്ടതാണ്. വി.പി. കുഞ്ഞിരാമക്കുറുപ്പ്, കെ. കുഞ്ഞിരാമകുറുപ്പ് തുടങ്ങിയ ദേശീയ നേതാക്കന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങൾ അതീവ ശ്രദ്ധേയങ്ങളാണ്.
വി.പി. കുഞ്ഞിരാമ കുറുപ്പ്, സ്വാതന്ത്ര്യ സമരത്തിലെ ഒരേട് എന്ന ജീവചരിത്ര ഗ്രന്ഥം കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ബി.കെ. യുടെ പ്രത്യേക താല്പര്യപ്രകാരം ഞാനാണ് പ്രകാശനം ചെയ്തത്. ഒരു പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് താനെന്ന് ഏറ്റവും ഒടുവിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. ബി.കെ. തിരുവോത്ത് ശാരീരിക അസ്വാസ്ഥ്യത്തെ തടർന്ന് വീട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു 2 വർഷം മുമ്പ് അദ്ദേഹത്തിൻ്റെ നവതി, സുഹൃത്തുക്കൾ ഒത്തുകൂടി ആഘോഷിച്ചത്. ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ഞാൻ നിർവ്വഹിച്ചത് ഓർക്കുന്നു.
എന്നെ പതിവായി കാണാനും ആശയം പങ്കുവെക്കാനും വീട്ടിലെത്താറുണ്ടായിരുന്ന ബി.കെ.യുടെ നിര്യാണം എല്ലാ അർത്ഥത്തിലും പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും സാഹിത്യ സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ്.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം സി കെ ജി സ്മാരക കലാസമിതി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൽപി, യു പി വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു

Next Story

മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) എം.ഫാത്തിമക്ക് ഒന്നാം റാങ്ക്

Latest from Main News

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം