കൊയിലാണ്ടി : മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം റിഹാൻ്റെ നോവലുകളിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.സി അശ്വനി ദേവ് ആമുഖഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി. റിഹാൻ റാഷിദിന് കൊയിലാണ്ടിയുടെ ഉപഹാരം കെ ഇ എൻ നൽകി. അക്കാദമി പുരസ്ക്കാരം ലഭിച്ച കെ ഇ എന്ന് പു ക സ യുടെ ഉപഹാരം നഗരസഭാ വൈസ് ചെയർമാർ കെ സത്യനും നൽകി. മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. റിഹാൻ്റെ നോവലുകളെ കുറിച്ചുള്ള ആദ്യ സെഷനിൽ പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി.ഡോ കെ റഫീഖ് ഇബ്രാഹിം വിഷയം അവതരിപ്പിച്ചു. സി പി ആനന്ദൻ സ്വാഗതം പറഞ്ഞു. കാകപുരത്തിൻ്റെ വർത്തമാനം എന്ന സെഷനിൽ ഡോ റഫീഖ് ഇബ്രാഹിം വിഷയാവതരണം നടത്തി.ആർ കെ ദീപ അധ്യക്ഷയായി.കെ വി അഞ്ജനസ്വാഗതം പറഞ്ഞു. വരാൽ മുറിവുകൾ എന്ന മൂന്നാമത് സെഷനിൽ ഡോ കെ സി സൗമ്യ വി ഷയാവതരണം നടത്തി. ഡോ കെഡി സിജു അധ്യക്ഷനായി.എ സജീവ് കുമാർ സ്വാഗതം പറഞ്ഞു. എഴുത്തിലെ പുതു പ്രവണതകൾ എന്ന സെഷനിൽ ഡോ വി അബ്ദുൾ ലത്തീഫ് വിഷയാവതരണം നടത്തി. എ സുരേഷ് അധ്യക്ഷനായി.ഡോ വി ഷൈജു സ്വാഗതവും പി കെ വിജയകുമാർ നന്ദിയും പറഞ്ഞു. എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റെ മറുമൊഴിക്കു ശേഷം നോവൽ വായന, മ്യൂസിക്കൽ ഇൻസ്റ്റലേഷൻ, തത്സമയ രേഖാചിത്രണം തുടങ്ങിയ നടന്നു.രാഖേഷ് പുല്ലാട്ട്, അബ്ദുൾ നിസാർ, അബ്ദുൾ നാസർ, മധു ബാലൻ, ഷാഫിസ്ട്രോക്ക്, ഡോ ലാൽ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്
ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ
ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം
മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും







