തുറയൂരിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിൽ വീണ്ടും ഗുരുതര ക്രമക്കേട്; യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

തുറയൂർ ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിന് ശേഷം ഇടതുപക്ഷത്തിന് അനുകൂലമായി വ്യാപകമായ രീതിയിൽ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ വോട്ടുകൾ മാറ്റി കൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ വാർഡിൽ ഉണ്ടാകേണ്ട ശരാശരി വീടുകളുടെ എണ്ണം മുന്നൂറ്റി മൂന്ന് ആയിരിക്കെ പത്ത് ശതമാനത്തിന് മുകളിലോ താഴെയോ ആവാൻ പാടില്ല എന്ന മാനദണ്ഡം ലംഘിച്ചുകൊണ്ട് മുന്നൂറ്റി അമ്പത് വീടുകൾക്ക് മുകളിൽ ചേർത്തുകൊണ്ടാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിർത്തി നിർണയത്തിൽ ആദ്യഘട്ട ഡീ ലിമിറ്റേഷനിൽ വ്യാപക ക്രമക്കേട് നടക്കുകയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വിറളി പൂണ്ട ഭരണപക്ഷം ഉദ്യോഗസ്ഥരെ ഒപ്പം നിർത്തി വീണ്ടും ക്രമക്കേട് നടത്തികൊണ്ടിരിക്കുന്നു. കേരളത്തിൽ എവിടെയും ഇല്ലാത്ത തരത്തിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ സി പി എം ലോക്കൽ സെക്രട്ടറിയാണ് ക്രമക്കേടിന് നേതൃത്വം നൽകികൊണ്ടിരിക്കുന്നത്. ഈ തരത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ചുകൊണ്ട് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യു ഡി എഫ് കൺവീനർ ഇ.കെ ബാലകൃഷ്ണൻ, മുനീർ കുളങ്ങര, സി.കെ അസീസ്, കുറ്റിയിൽ റസാഖ്‌, ആദിൽ മുണ്ടിയത്ത്, മുഹമ്മദ്‌ പി വി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.