പകല്‍വീട്ടിലെ സ്‌നേഹത്തണലില്‍ സൗഹൃദം പങ്കിട്ട് മന്ത്രി

ഞങ്ങളെ നോക്കാന്‍ ആരുമില്ല സാറേ, കുറേ കാലമായി ഈ പകല്‍ വീട്ടിലെ മനുഷ്യരാണ് ഞങ്ങളുടെ പ്രിയപ്പെട്ടവര്‍’ -സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു കാണാനെത്തിയപ്പോള്‍ കുണ്ടൂപറമ്പ് പകല്‍ വീട്ടിലെ അംഗമായ രാധയുടെ പരിഭവം ഇങ്ങനെയായിരുന്നു. ഇങ്ങനെ പകല്‍ വീട്ടിലെ ഓരോരുത്തര്‍ക്കും പലതരത്തിലുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു. ഇതിനിടെ പലരുടെയും കണ്ണുകളില്‍ നനവ് പടര്‍ന്നു. വേദനകള്‍ മിന്നിമറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു -‘ഈ പകല്‍ വീടാണ് ഞങ്ങളുടെ സ്വര്‍ഗം’.

മാനസിക-ശാരീരിക പ്രയാസങ്ങള്‍ ഒരുപോലെ അലട്ടുന്ന 55കാരനായ സുധീര്‍ ജീവിതം തിരിച്ചുപിടിച്ചത് പകല്‍ വീട്ടിലെ സ്‌നേഹം കൊണ്ടുമാത്രമാണ്. മാനസിക രോഗിയെന്ന് പറഞ്ഞ് ബന്ധുക്കളാല്‍ അകറ്റി നിര്‍ത്തപ്പെട്ട സുധീര്‍ ഭക്ഷണം കഴിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ കഴിയാത്ത നിലയിലാണ് പകല്‍വീട്ടിലെത്തിയത്. ഇവിടുത്തെ സ്‌നേഹവും സൗഹൃദവും ജീവിതത്തില്‍ വെളിച്ചമായപ്പോള്‍ മാറ്റം അതിവേഗമായിരുന്നു. മന്ത്രിയോട് സംസാരിക്കാന്‍ ആദ്യം തയാറായി എത്തിയതും സുധീറായിരുന്നു.

‘ഞങ്ങള്‍ക്ക് വിമാനം കയറാന്‍ വലിയ ആഗ്രഹമാണ്, മന്ത്രി എന്തെങ്കിലും ചെയ്തുതരണം’ എന്നായിരുന്നു റീത്തയുടെ ആവശ്യം. പകല്‍ വീടിനു വേണ്ടി വിനോദ സഞ്ചാര പാക്കേജുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. മക്കളുടെ അവഗണനയും കുത്തുവാക്കുകളും സഹിക്കാനാകാതെ പകല്‍ വീട്ടിലെത്തിയ ഹരിദാസന്‍ മന്ത്രിക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനുഭവം പങ്കുവെച്ചത്.

പലരുടെയും പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ കേട്ടറിഞ്ഞ മന്ത്രി അവരെ ആശ്വസിപ്പിക്കുകയും പുതിയ പ്രതീക്ഷകള്‍ പകരുകയും ചെയ്തു. പകല്‍വീടിന്റെ സ്‌നേഹത്തണലില്‍ അംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.

Leave a Reply

Your email address will not be published.

Previous Story

അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകാൻ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമ്മാണം വീണ്ടും തുടങ്ങി

റോഡ് വീതി തർക്കം ഉയർന്നതിനെ തുടർന്ന് രണ്ടര മാസം മുമ്പ് നിർത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ഫാർമസിസ്റ്റുകൾ അസിസ്റ്റൻ്റ് ലേബർ ഓഫീസ് മാർച്ച് നടത്തി

10 മാസം മുമ്പ് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി അസിസ്റ്റന്റ്

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയർ മോഷണം നടത്തിയ ആളെ നാട്ടുകാർ പിടികൂടി

താമരശ്ശേരിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ പി.സി.

കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) അന്തരിച്ചു

കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) (69) അന്തരിച്ചു. അമ്മ : ശ്രീദേവി.  അച്ഛൻ : പരേതനായ രാഘവൻ