സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് മുമ്പായി രണ്ടു ദിവസത്തെ കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, വീണ ജോർജ് തുടങ്ങിയവരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ 500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഏകീകൃത പെരുമാറ്റ ചട്ടത്തിന് പുറമേ വിരമിച്ച ചലച്ചിത്ര പ്രവർത്തകർക്കായുള്ള പെൻഷൻ, നിർമിത ബുദ്ധിയുടെ സാധ്യതകൾ, സിനിമ സെറ്റുകളിലെ പരാതികളിൽ നടപടിയെടുക്കാനുള്ള ചട്ടങ്ങൾ തുടങ്ങി സമഗ്ര മേഖലകളും ചർച്ചാവിഷയമാകും.
Latest from Main News
ഓണക്കാലത്ത് വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് എന്നിവ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധന
സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ചിൽ
സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ തുടങ്ങി. മെഡിസെപ് കാർഡിലെയും ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ രേഖകളിലെയും വിവരങ്ങളിലെ പൊരുത്തക്കേട്
റീൽസ് ചിത്രീകരിക്കാനായി യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവവുമായി ബന്ധപ്പെട്ട് നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ ആറ് ദിവസത്തെ