കുറ്റ്യാടി ബൈപാസ്: പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നിർമാണം ആരംഭിച്ച കുറ്റ്യാടി ബൈപാസിന്റെ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നതാണ് ബൈപാസ്.
നിലവിൽ റീടൈനിങ് വാൾ, ഓവുചാൽ, സോയിൽ സ്റ്റബിലൈസേഷൻ പ്രവൃത്തികളാണ് പ്രതികൂല കാലാവസ്ഥയിലും നടക്കുന്നത്.
വെള്ളക്കെട്ട് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അഞ്ച് ഓവുചാലുകളാണ് നിർമ്മിക്കുക.
ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും ഒരുക്കും. സംസ്ഥാനപാതയിലെ കടേയ്ക്കച്ചാലിൽ നിന്നാരംഭിച്ച് പേരാമ്പ്ര പാലത്തിനടുത്ത് എത്തിച്ചേരുന്ന രീതിയിലാണ് റോഡിൻ്റെ അലൈൻമെന്റ്. 1.46 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ബാബ് കൺസ്ട്രക്ഷനാണ് പ്രവൃത്തിയുടെ ചുമതല. കിഫ്ബി മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവൃത്തി.

ബൈപാസിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായാണ് പൂർത്തിയാക്കിയത്.
1.5789 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. ഭൂമിയുടെ നഷ്ടപരിഹാരം ഉൾപ്പെടെ നൽകി. 39.42 കോടി രൂപയാണ് പദ്ധതി തുക. 20 വർഷത്തിലധികമായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് കുറ്റ്യാടി ബൈപാസ് പൂർത്തിയാകുന്നതോടെ വിരാമമാകുക.

Leave a Reply

Your email address will not be published.

Previous Story

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഇരുപത്തിയാറാമത് കാർഗിൽ ദിനം ആചരിച്ചു

Next Story

കേരളത്തിൽ വരും ദിവസങ്ങളിലും അതി തീവ്രമഴ തുടരും

Latest from Main News

ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ

ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.