കൊയിലാണ്ടി മൂടാടി ഉരുപുണ്ണ്യാകാവ് ദുർഗാഭഗവതിക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിന് ആയിരങ്ങൾ ഒത്തുകൂടി. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ ആരംഭിച്ചു. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ചിരുന്നു.ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനായി പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് എന്നി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടാണ് ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുന്നത്. ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് പോയിട്ടാണ് ബലിതർപ്പണം നടത്തുന്നത്.ബലി കഴിഞ്ഞതിനു ശേഷം ക്ഷേത്രകുളത്തിൽ നിന്നും കുളിക്കാനും സൗകര്യമുണ്ട്. ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. തിലഹോമം, സായൂജ്യപൂജ എന്നിവ വഴിപാടായി ചെയ്യാം.
ഒരു സമയം 500 പേർക്ക് ബലിയിടാൻ സൗകര്യമൊരു പെടുത്തിയിരുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വേണു നായർ, അന്തച്ചാലിൽ മീത്തൽ ഗോപാലകൃഷ്ണൻ, നമ്പീശൻ മഠത്തിൽ, നാരായണൻ നമ്പീശൻ മഠത്തിൽ, ശങ്കരനാരായണൻ നമ്പീശൻ മഠത്തിൽ,
ബൈജു മലയിൽ താഴെ എന്നിവർ കാർമികത്വം വഹിച്ചു.
Latest from Main News
ശ്രീമതി കാനത്തിൽ ജമീല എം.എൽഎ.യുടെ വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച ലാപ്പ്ടോപ്പുകളുടെ വിതരണം
സൈബര്‍ തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍. സംസ്ഥാനത്ത്
സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ പ്രത്യേക രജിസ്ട്രേഷൻ സിരിസ് നടപ്പിലാക്കും. കെഎൽ 90 ആകും സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന രജിസ്ട്രേഷൻ. സംസ്ഥാന സർക്കാർ
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതാ മിഷനിലൂടെ നടപ്പിലാക്കുന്ന
നവംബറിൽ ക്ഷേമ പെൻഷനായി 3600 രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കുടിശ്ശികയടക്കമാണ് 3600 രൂപ നൽകുകയെന്ന് മന്ത്രി. ചെയ്യാൻ
 







