കൊയിലാണ്ടി മൂടാടി ഉരുപുണ്ണ്യാകാവ് ദുർഗാഭഗവതിക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിന് ആയിരങ്ങൾ ഒത്തുകൂടി. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ ആരംഭിച്ചു. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ചിരുന്നു.ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനായി പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് എന്നി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടാണ് ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുന്നത്. ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് പോയിട്ടാണ് ബലിതർപ്പണം നടത്തുന്നത്.ബലി കഴിഞ്ഞതിനു ശേഷം ക്ഷേത്രകുളത്തിൽ നിന്നും കുളിക്കാനും സൗകര്യമുണ്ട്. ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. തിലഹോമം, സായൂജ്യപൂജ എന്നിവ വഴിപാടായി ചെയ്യാം.
ഒരു സമയം 500 പേർക്ക് ബലിയിടാൻ സൗകര്യമൊരു പെടുത്തിയിരുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വേണു നായർ, അന്തച്ചാലിൽ മീത്തൽ ഗോപാലകൃഷ്ണൻ, നമ്പീശൻ മഠത്തിൽ, നാരായണൻ നമ്പീശൻ മഠത്തിൽ, ശങ്കരനാരായണൻ നമ്പീശൻ മഠത്തിൽ,
ബൈജു മലയിൽ താഴെ എന്നിവർ കാർമികത്വം വഹിച്ചു.
Latest from Main News
അഴിയൂർ: മണ്ണിട്ട് ഉയർത്തി ദേശീയ പാത .നിർമാണം . നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി
കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക്
സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ്
പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). രണ്ട് തവണ പാളികൾ കൊണ്ടുപോയ സംഭവങ്ങളിലും







