വി.എസ്സിന്റെ  ദേഹവിയോഗം: പൊതു അവധി ദിനത്തിലെ ബിവറേജ് മദ്യശാല തുറന്നത് വിവാദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു. വി എസ്സിനോടുള്ള ആദരസൂചകമായി സർക്കാർ ഓഫീസ്, വിദ്യാഭാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, റേഷൻ കടകൾ അടക്കം അവധി നൽക്കിയിട്ടും ബിവറേജിലെ മദ്യകച്ചവടം വി എസ്സിനോടുള്ള അനാദരവാണെന്ന് ആക്ഷേപം ഉയരുകയാണ്. കട തുറന്ന് മദ്യം കൊടുക്കണമെന്നാണ് ഹെഡ് ഓഫിസിൽ നിന്ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ബിവറേജ് കോർപ്പറേഷൻ സംസ്ഥാന, ജില്ല ഓഫിസുകൾക്ക് ലീവ് നൽകിയെങ്കിലും താഴെ തട്ടിൽ ഇത് നടപ്പിലാക്കിയില്ല. ഭരണ പക്ഷ യൂണിയൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ മുഴുവനും ഹെഡ് ഓഫീസിലും, ജില്ലാ ഓഫീസുകളിലും ആണ് വർക്ക് ചെയ്യുന്നത് അവർ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് ഷോപ്പ് തുറക്കേണ്ടി വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിൽ ജീവനക്കാരിൽ അമർഷം ഉണ്ട്. കെ എസ് ബി സി എസ് എ എന്ന സിഐടിയു സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഹെഡ് ഓഫീസിലെ അഡ്മിനിസ്ട്രേഷൻ മാനേജരാണ്. ഇവർ എംഡിക്ക് നേരെ താഴെയുള്ള ഉദ്യോഗസ്ഥനാണ്. ഇവർ പോലും ലീവിന് വേണ്ടി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. സംസ്ഥാനം മുഴുവൻ ദുഃഖത്തിൽ പങ്ക് ചേരുമ്പോൾ ഈയൊരു മദ്യ കച്ചവടത്തിൽ വിവിധ കോണുകളിൽ നിന്നും അമർഷം ഉയരുകയാണ്.

Leave a Reply

Your email address will not be published.

Previous Story

ഗ്രീൻവേംസ് താമരശ്ശേരി എം ആർ എഫ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Next Story

കാപ്പാട് പൊയിൽ ഖാദർ ഹാജി അന്തരിച്ചു

Latest from Main News

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം