തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു. വി എസ്സിനോടുള്ള ആദരസൂചകമായി സർക്കാർ ഓഫീസ്, വിദ്യാഭാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, റേഷൻ കടകൾ അടക്കം അവധി നൽക്കിയിട്ടും ബിവറേജിലെ മദ്യകച്ചവടം വി എസ്സിനോടുള്ള അനാദരവാണെന്ന് ആക്ഷേപം ഉയരുകയാണ്. കട തുറന്ന് മദ്യം കൊടുക്കണമെന്നാണ് ഹെഡ് ഓഫിസിൽ നിന്ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ബിവറേജ് കോർപ്പറേഷൻ സംസ്ഥാന, ജില്ല ഓഫിസുകൾക്ക് ലീവ് നൽകിയെങ്കിലും താഴെ തട്ടിൽ ഇത് നടപ്പിലാക്കിയില്ല. ഭരണ പക്ഷ യൂണിയൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ മുഴുവനും ഹെഡ് ഓഫീസിലും, ജില്ലാ ഓഫീസുകളിലും ആണ് വർക്ക് ചെയ്യുന്നത് അവർ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് ഷോപ്പ് തുറക്കേണ്ടി വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിൽ ജീവനക്കാരിൽ അമർഷം ഉണ്ട്. കെ എസ് ബി സി എസ് എ എന്ന സിഐടിയു സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഹെഡ് ഓഫീസിലെ അഡ്മിനിസ്ട്രേഷൻ മാനേജരാണ്. ഇവർ എംഡിക്ക് നേരെ താഴെയുള്ള ഉദ്യോഗസ്ഥനാണ്. ഇവർ പോലും ലീവിന് വേണ്ടി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. സംസ്ഥാനം മുഴുവൻ ദുഃഖത്തിൽ പങ്ക് ചേരുമ്പോൾ ഈയൊരു മദ്യ കച്ചവടത്തിൽ വിവിധ കോണുകളിൽ നിന്നും അമർഷം ഉയരുകയാണ്.
Latest from Main News
1950-ൽ സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷികളായ സി.പി.ഐ സഖാക്കളുടെ സ്മരണക്കായി സേലം സെൻട്രൽ ജയിലിന് സമീപം സ്മാരകം നിർമ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്