ഉപരാഷ്ട്രപതി ജഗദീപ് ധൻകര് രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ശ്രീ ധൻകര് അറിയിച്ചു. പാർലമെന്റ് അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളമായ പരിഗണനയും സ്നേഹവും വിശ്വാസവും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യചരിത്രത്തിലെ പരിവർത്തന കാലഘട്ടത്തിൽ സേവനമനുഷ്ഠിക്കാനായത് യഥാർത്ഥ ബഹുമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ഓഗസ്റ്റിലാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുത്തത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.
Latest from Main News
അമ്പതാം വർഷത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ. 1000 രൂപക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്
പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി
വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലികാറ്റ് ഇന്ന് കര തൊടും. ഇന്ന് വൈകിട്ടോടെയായിരിക്കും കര തൊടുക. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത







