പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; രാവിലെ 9 ന് ദർബാർ ഹാളിൽ പൊതുദർശനം; സംസ്കാരം നാളെ ആലപ്പുഴയില്‍

ഇന്നലെ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കേരളം വിട നൽകുന്നു. വി.എസിൻ്റെ ഭൗതികദേഹം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ എ.കെ.ജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനസാഗരമാണ് എ.കെ.ജി പഠനകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.’കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി,തടിച്ചു കൂടിയ പുരുഷാരം നേതാവിന് യാത്രമൊഴിയേകി. അതി വൈകാരിക രംഗങ്ങൾക്കാണ് എ.കെ.ജി പഠന കേന്ദ്രം സാക്ഷ്യം വഹിച്ചത്.രാത്രിയോടെ ഭൗതിക ശരീരം കവടിയാറിലെ വസതിയിലെത്തിച്ചു. നിയന്ത്രണമുണ്ടായിരുന്നെങ്കിലും വി എസിനെ ഒരു നോക്ക് കാണാൻ വസതിയിലേക്കും ജനങ്ങൾ ഒഴുകിയെത്തി. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിലെത്തിക്കും.പൊതുദര്ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.വിഎസിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മണി മുതൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. അന്ത്യയാത്രക്കിടെയിൽ വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് വി.എസിനെ കാണാൻ അവസരമുണ്ടാകും. തുടർന്ന് ഇന്ന് രാത്രിയോടെ പുന്നപ്ര പറവൂരിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 9 മണി മുതൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും 10 മണി മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് 3.00 മണിക്ക് വലിയ ചുടുകാടിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരച്ചടങ്ങ് നടക്കുക. അതിനുശേഷം സർവ്വകക്ഷി അനുശോചന യോഗവുമുണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

ഗവ:മെഡിക്കൽ* കോളേജ്* *ഹോസ്പിറ്റൽ* കോഴിക്കോട് 22.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ*

Next Story

വൈദ്യുതി ആഘാതമേറ്റ് മരിച്ച ഫാത്തിമയുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കും,സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കെ എസ് ഇ ബി

Latest from Main News

വടകര ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്

വടകര: ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

സൈബര്‍ തട്ടിപ്പിന് ഇരയായി വയനാട് ചൂരല്‍മല സ്വദേശി; ചികിത്സയ്ക്കായി സൂക്ഷിച്ച 1.06 ലക്ഷം നഷ്ടമായി

വയനാട് ∶ സൈബർ തട്ടിപ്പിന് ഇരയായി ചൂരൽമല സ്വദേശിയുടെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി. കുളക്കാട്ടുമുണ്ടയിൽ സുനേഷിന്റെ ഭാര്യ നന്ദയാണ് തട്ടിപ്പിന്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.

വടകരയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിലിനെ ഡി.വൈ.എഫ്.ഐ ക്കാർ അക്രമിച്ചത് പൊലീസ് ഒത്താശയിൽ- ചാണ്ടി ഉമ്മൻ എം.എൽ.എ

  വൺവെ തെറ്റിച്ച് അമിത വേഗതയിൽ പൊലീസിനെ ഇടിച്ച് തെറിപ്പിച്ചെന്ന് കള്ളക്കഥയുണ്ടാക്കിയ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ദുൽഖിഫിൽ യാത്ര ചെയ്ത