പയമ്പ്രയിലെ കാർബൺ ഗുരുകുലം സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യം കിണറുകളിൽ എത്തുന്നതായി ആരോപണം; നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

 

കോഴിക്കോട് – പയമ്പ്ര: പുറ്റുമണ്ണിൽ താഴത്ത് പുതുതായി ആരംഭിച്ച കാർബൺ ഗുരുകുലം വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യവും മറ്റും സമീപത്തെ വീടുകളിലെ കിണറുകളിൽ എത്തുന്നതായും വെള്ളം ദുർഗന്ധം വമിച്ച് ഉപയോഗശൂന്യമാകുന്നുവെന്നുമുള്ള ആരോപണവുമായി നാട്ടുകാർ മുന്നോട്ടുവന്നു. മലിനജലം ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നതിനെ തുടർന്ന് പ്രദേശവാസികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി വാർഡ് മെമ്പർ ശശികല പുനപ്പോത്തിലിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളും, റെസിഡൻസ് അസോസിയേഷനുകളും, രാഷ്ട്രീയ പാർട്ടികളും ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ അധ്യക്ഷയായി. വിവിധ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വായനശാല പ്രതിനിധികളും മലിനീകരണത്തിൽ ദുരിതമനുഭവിക്കുന്ന വീടുകളിലെ പ്രതിനിധികളും സംസാരിച്ചു.

ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നും, മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ & സേഫ്റ്റി വകുപ്പുകളിൽ നിന്നുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC) മറ്റ് അനുമതികളും ലഭ്യമല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് യോഗം ആരോപിച്ചു.

ആക്ഷൻ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ്: കെ. വിജയൻ മാസ്റ്റർ, സെക്രട്ടറി: കെ. മനോജ് കുമാർ, വൈസ് പ്രസിഡന്റുമാർ: കെ. സി. ഭാസ്ക്കരൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, ജോയിന്റ് സെക്രട്ടറിമാർ: ശ്രീധര മേനോൻ, സൂരജ്, ട്രഷറർ: പി.ശ്രീനിവാസൻ നായർ, രക്ഷാധികാരികൾ: ഗ്രാമ പഞ്ചായത്ത് അംഗം പി. ശശികല, രാമചന്ദ്രൻ നായർ എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റിക്ക് രൂപം നൽകി. പ്രദേശവാസികളുടെ ആരോപണങ്ങൾ സംബന്ധിച്ച് സ്ഥാപനത്തിൽ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

ആലുവയിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തി

Next Story

ഇനി ചായ കുടിക്കുമ്പോൾ ഹൃദയം കൂടി സംരക്ഷിക്കും!

Latest from Main News

ഫ്രഷ്‌കട്ട്: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും, കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു ; സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കും -ജില്ലാ കലക്ടര്‍

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ക്ഷേമ പെൻഷനുകൾ 2000 രൂപയാക്കി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ്

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച്

സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിന് സിപിഎം വഴങ്ങിയതോടെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍