സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ നൽകാൻ നിർദ്ദേശിച്ചതായുളള മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശങ്ങൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഇത് ലക്ഷ്യമിടുന്നില്ലെന്നും വ്യക്തമാക്കി. തൊഴിലിടങ്ങളിലെ ഭക്ഷണശാലകളിൽ കൊഴുപ്പിന്റെയും അധിക പഞ്ചസാരയുടെയും ദോഷവശങ്ങളെക്കുറിച്ച് അവബോധം ഉണർത്തുന്ന ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നുണ്ട്.
Latest from Main News
അതിവേഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ അറിയിച്ചു. മണിക്കൂറിൽ
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ്
കോഴിക്കോട്: പ്രമുഖ നാടകപ്രവർത്തകനും അധ്യാപകനുമായ വിജേഷ് കെ.വി. അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടന്നെന്നാരോപിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ‘ആകാശമിഠായി’ ഇന്ന് (ജനുവരി 24) നാടിന് സമര്‍പ്പിക്കും. ബേപ്പൂര്‍ ബിസി റോഡിലുള്ള സ്മാരകത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ







