നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്

ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ-സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം തേടാം

സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം നില്‍ക്കണം. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ അറിയിച്ചു.
ആശുപത്രിയില്‍ നേരിട്ട് പോകേണ്ടതില്ലാത്ത ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫോണിലൂടെ ഇ സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം ലഭ്യമാണ്. ഇതിലൂടെ രോഗപ്പകര്‍ച്ച ഇല്ലാതാക്കാനാകും. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ക്കായി https://esanjeevani.mohfw.gov.in സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം സംസാരിക്കാനും

Leave a Reply

Your email address will not be published.

Previous Story

ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Next Story

പേരാമ്പ്രയിൽ കുന്നിക്കൂട്ടം മലയിൽ എക്സൈസ് റെയ്ഡ്: വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

Latest from Local News

കീഴരിയൂരിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു

കീഴരിയൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു. വർഗീയതയുടെ മുണ്ടഴിച്ച് തലയിൽ ചുറ്റി മതേതര കേരളത്തിൻ്റെ മാറിടത്തിൽ

സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്

സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക

അപരനിലേക്ക് പടരലാണ് ജനാധിപത്യം: കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ സണ്ണി എം. കപികാട്

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് നാം കാണാനിട വന്നിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ സണ്ണി എം കപിക്കാട്. വെനസ്വേലൻ പ്രസിഡണ്ടിനെ തട്ടിക്കൊണ്ടു പോയ