ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും -മന്ത്രി മുഹമ്മദ് റിയാസ്

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കമ്പനി സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുനല്‍കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണയോടെ ഈ നീക്കത്തെ നേരിടുമെന്നും കമ്പനി കവാടത്തില്‍ തൊഴിലാളികളുമായി സംസാരിക്കവെ മന്ത്രി അറിയിച്ചു.

തുല്യപങ്കാളിയായ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ സ്വകാര്യ ഏജന്‍സിക്ക് കമ്പനി കൈമാറി ഉത്തരവിട്ട നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. നിയമപോരാട്ടം തുടരുകയാണ്. ഇതോടൊപ്പം മറ്റു ബദല്‍ സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. വിഷയത്തില്‍ നേരത്തെ തന്നെ മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നെന്നും മന്ത്രി അറിയിച്ചു.

നഷ്ടത്തിലായ കമ്പനികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വന്‍ ലാഭക്കുതിപ്പ് നടത്തിയതിന് നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പുനലൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി മാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന് സ്റ്റീല്‍ കോംപ്ലക്‌സും നവീകരിക്കാനാകും. നാടിന്റെ പൊതുസ്വത്ത് കച്ചവടമാക്കുന്നവരുടെ പേരുകള്‍ തൊഴിലാളികള്‍ പരസ്യപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തൊഴിലാളി സംഘടന നേതാക്കളായ ടി രാധാഗോപി, എം ഗോപാലകൃഷ്ണന്‍, എം സമീഷ്, ബാദുഷ കടലുണ്ടി, പി ജയപ്രകാശന്‍, പി ഗണേശന്‍, എന്‍ കെ ശ്രീരഞ്ജു, എം രാജു, എം പി സമീഷ് തുടങ്ങിയവര്‍ മന്ത്രിയുമായി സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്രയിൽ കുന്നിക്കൂട്ടം മലയിൽ എക്സൈസ് റെയ്ഡ്: വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

Next Story

പൊതുവിദ്യാലയങ്ങളിലിനി റോബോട്ടിക്സ് പഠനവും

Latest from Local News

യുഡിഎഫ് ചെങ്ങോട്ടുകാവിൽ പ്രചാരണ പ്രകടനങ്ങളും പൊതുസമ്മേളനവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്

ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :