‘കുണ്ടോറചാമുണ്ഡി’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം ‘അണിയറ’ – മധു.കെ

കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്ന ദേവിയാണ് ദാരികാസുരനെ വധിച്ച കാളിയുടെ ഭാവത്തിലുള്ള കുണ്ടോറ ചാമുണ്ഡി. ഈ ദേവി നാട്ടുപരദേവതയും വീട്ടുപരദേവതയുമാണ്.

യുദ്ധ ദേവതയായി പരിഗണിക്കപ്പെടുന്ന ദേവിയാണ് കുണ്ടോറ ചാമുണ്ഡി. ദേവാസുര യുദ്ധത്തിൽ ദേവി വിവിധരൂപത്തില്‍ അവതരിച്ച് അസുര നിഗ്രഹം നടത്തിയെന്നാണ് ഐതിഹ്യം. അവരില്‍ പ്രധാനപ്പെട്ട അവതാരമായിരുന്ന കൌശികിയുടെ അംശാവതാരങ്ങളില്‍ ഒന്നായ ചാമുണ്ഡി സങ്കല്പത്തിലുള്ള തെയ്യമാണ് കുണ്ടോറ ചാമുണ്ഡി.

ദാരികാസുരനെ വധിച്ച കാളി അസുര നിഗ്രഹത്തിനു ശേഷം പുണ്യ തീർത്ഥങ്ങളായ പക്ഷിതീര്‍ത്ഥത്തിലും കുക്ഷതീര്‍ത്ഥത്തിലും നീരാടിയിട്ടും അശുദ്ധി നീങ്ങാത്തതിനാല്‍ കാവേരിയിൽ എത്തിയെന്നും അപ്പോള്‍ അവിടെ തീർത്ഥാടനത്തിനെത്തിയ കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യ കർമ്മങ്ങളിലും ദേവി തപ്പും പിഴയും വരുത്തിയെന്നും കാളിയാണ്‌ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ കുണ്ടോറ തന്ത്രി കാളിയെ ചെമ്പ് കിടാരത്തില്‍ ആവാഹിച്ച് അടയ്ക്കുകയും ചെയ്തുവത്രേ.

ആ പാത്രവും കൊണ്ട് തന്ത്രിമാര്‍ നാട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു മരത്തണലില്‍ പാത്രം വച്ച് വിശ്രമിച്ചു. അപ്പോൾ കിടാരം തകർത്ത് പുറത്തു വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റൊന്ന് ആലകളിലെ കന്നുകാലികളെ ഒറ്റരാവില്‍ തിന്നുതീർത്തു. കാളിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാല്‍ കുണ്ടോറയപ്പന്റെ (ശിവന്റെ) വലതുഭാഗത്ത് സ്ഥാനം കൊടുക്കാമെന്നു പ്രാർത്ഥിച്ചു. നേരം വെളുത്തപ്പോള്‍ കന്നുകാലികള്‍ പഴയതു പോലെ നിൽക്കുന്നതു കണ്ടപ്പോൾ നാടുവാഴി കുണ്ടോറയപ്പന്റെ വലതുവശത്ത് ദേവിക്ക് സ്ഥാനം നല്കി. അങ്ങിനെ ചാമുണ്ഡിക്ക് കുണ്ടോറയില്‍ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു. കുണ്ടോറ തന്ത്രി കൊണ്ടുവന്ന ദേവി ആയതുകൊണ്ടാണ് ആ പേരു ലഭിച്ചതെന്ന ഒരു പാഠഭേദവും ഈ കഥയ്ക്കുണ്ട്.

അവിടെനിന്നു തെക്കോട്ടു യാത്രതിരിച്ച കാളി കീഴൂരെത്തിയപ്പോൾ കീഴൂർ ശാസ്താവ് വഴിതടഞ്ഞു. ഒരു വ്യാഴ വട്ടക്കാലം തപസ്സു ചെയ്തിട്ടും ശാസ്താവ് വഴി കൊടുക്കാതായപ്പോൾ കോപാകുലയായ കാളി നാട്ടില്‍ നിരവധി അനർത്ഥങ്ങള്‍ വിതച്ചു. അങ്ങനെ കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് ഒടുവില്‍ കാളിക്ക് വഴി കൊടുത്തു. ഇതോടൊപ്പം “നാട്ടിലേക്ക് നീ നാട്ടു പരദേവത, വീട്ടെക്ക് നീ വീട്ടുപരദേവത കന്നിരാശിയിങ്കൽ നീ കന്നിരാശി പരദേവത” എന്ന് അനുഗ്രഹിക്കുകയും ചെയ്തുവത്രേ. തുടർന്ന് തുളുനാട് കടന്ന് മലനാട്ടിലെത്തിയപ്പോൾ കോലത്തിരി ദേവിക്ക് കോലവും ഗുരുതി, കലശം എന്നിവയും നല്കി. അതില്‍ സംപ്രീതയായ ദേവി കോലത്തുനാട്ടില്‍ സ്ഥാനമുറപ്പിച്ചു എന്നാണ് ഐതിഹ്യം.

ഈ തെയ്യത്തിന്റെ പുറപ്പാടിനുമുമ്പ് ഇളങ്കോലമുണ്ട്. ആ സമയത്ത് തെയ്യം തിരി കത്തിച്ച് അഗ്നി വിഴുങ്ങും. തുളുത്തോറ്റമാണ്‌ ഈ തെയ്യത്തിന്റെ തുടക്കത്തിൽ പാടുന്നത്. കുണ്ടോറ ചാമുണ്ഡിയുടെ കൂടെ ‘തുരക്കാരത്തി’ എന്ന തെയ്യവും ‘മോന്തിക്കോല’വും ഇറങ്ങാറുണ്ട്.

തെയ്യം :
കുണ്ടോറ ചാമുണ്ഡിയും കൂടെ ഉള്ളവരേയും കെട്ടുന്നത് തുളുവേല സമുദായത്തിൽപ്പെട്ടവരാണ്. കോപ്പാളന്മാരും ഈ തെയ്യം കെട്ടാറുണ്ട്. ‘തേപ്പും കുറിയുമാ’ ണ് മുഖത്തെഴുത്ത്. ഒലിയുടയും പുറത്തട്ടുമാണ് വേഷം.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തി

Next Story

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി

Latest from Main News

പേരാമ്പ്രയിൽ മെത്ത ഫിറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

പേരാമ്പ്രയിൽ മെത്ത ഫിറ്റമിനുമായി യുവാവ് പിടിയിൽ ആയി. എരവട്ടൂർ പുത്തലത്തുകണ്ടിമീത്തൽ വീട്ടിൽ ഭാസ്കരൻ മകൻ വിഷ്ണുലാൽ (29)ആണ് പിടിയിലായത്. കോഴിക്കോട് EI

സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അംഗീകാരം

  സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാര തിളക്കത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി. 74 ശതമാനം മാർക്ക് നേടിയാണ് ആശുപത്രി 2024-25 വർഷത്തെ

സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ്

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും