ദേശീയ പഞ്ചഗുസ്തി; ചക്കാലക്കൽ സ്പോർട്സ് അക്കാദമിക്ക് മികച്ച നേട്ടം

തൃശ്ശൂരിൽ വെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകൾ നേടി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ. രണ്ടു സ്വർണവും മൂന്ന് വെള്ളിയുമടങ്ങുന്നതാണ് ചക്കാലക്കൽ അക്കാദമിയിൽ നിന്നുള്ള താരങ്ങളുടെ നേട്ടം. ചാമ്പ്യൻഷിപ്പിൽ കേരളമാണ് ജേതാക്കൾ. തുടർച്ചയായി 31 -ാമത്തെ വർഷമാണ് കേരളം ജേതാക്കളാവുന്നത്.

കെ മുഹമ്മദ് റാനിഷ് (അണ്ടർ 23, 55 കിലോ ഗ്രാം), പി ആദിൽ റമീസ് (അണ്ടർ 23, 50 കിലോ ഗ്രാം) എന്നിവർ സ്വർണവും പി വൈഘാ വിനീഷ് (ജൂനിയർ, 45 കിലോ ഗ്രാം) വിഭാഗത്തിൽ വെള്ളിയും കെ ആയിഷ നജ (ജൂനിയർ 55 കിലോഗ്രാം) ഇടതു കൈ, വലതുകൈ വിഭാഗത്തിൽ വെള്ളി മെഡലുകളും നേടി.
മെഡൽ ജേതാക്കളായ നാല് താരങ്ങളെയും അടുത്ത വർഷം ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇ. റോഷിത്താണ് പരിശീലകൻ .

 

Leave a Reply

Your email address will not be published.

Previous Story

അശ്വിന്‍ മോഹനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുന:രാരംഭിക്കും; അപകടമൊന്നുമില്ലാതെ തിരിച്ചെത്താന്‍ നാടൊന്നാകെ പ്രാര്‍ഥനയില്‍

Next Story

മലയോര ഹൈവേ നിർമ്മാണം സാബുവിൻ്റെ കുടുംബത്തിനു വഴിയില്ലാതായി

Latest from Main News

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി. ഒരിക്കൽ ഉപേക്ഷിച്ച കൈകളിൽ അവൾ മുറുകെപ്പിടിച്ചു.  മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിൻ്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി

അശ്വിന്‍ മോഹൻറെ മൃതദേഹം കണ്ടെത്തി

കക്കയം മുപ്പതാംമൈലില്‍ പഞ്ചവടിയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അശ്വിന്‍ മോഹൻറെ മൃതദേഹം കണ്ടെത്തി. അശ്വിന്‍ മുങ്ങിപ്പോയതിന് ഏതാണ്ട് 100 മീറ്റര്‍ അകലെയായാണ് മൃതദേഹം