മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍

കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് കരാര്‍ ലഭിച്ചത്. 17.65 കോടി രൂപ ചെലവിട്ടുള്ള പുതിയ പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും.

വടകരയില്‍നിന്ന് കുറ്റ്യാടിയിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ കാവില്‍-തീക്കുനി-കുറ്റ്യാടി റോഡിലെ കോട്ടപ്പള്ളിയിലാണ് പഴയ പാലം പൊളിച്ച് ആധുനിക രീതിയില്‍ പുതിയ ആര്‍ച്ച് പാലം നിര്‍മിക്കുക. നിലവില്‍ 11 മീറ്റര്‍ മാത്രമാണ് പാലത്തിനടിയില്‍ കനാലിന്റെ വീതി. കനാലിന് 32 മീറ്റര്‍ വീതി ആവശ്യമായതിനാല്‍ പുതിയപാലം പണിതാല്‍ മാത്രമേ ജലഗതാഗതം സാധ്യമാകൂ.

ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പാലം നിര്‍മിക്കുക. കനാല്‍ നവീകരിക്കുമ്പോള്‍ നീളംകുറഞ്ഞ സ്പാനിലുള്ള പാലം ജലഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് പുതിയ പാലം നിര്‍മിക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ശിപാര്‍ശ നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക പാലവും റോഡും നിര്‍മിക്കും. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് നിര്‍വഹണ ചുമതല.

സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നാണ് വടകര-മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയര്‍ത്തല്‍. 17.61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി കനാലില്‍ കല്ലേരി, പറമ്പില്‍, വേങ്ങോളി എന്നിവിടങ്ങളില്‍ പുതിയ പാലം നിര്‍മിച്ചിട്ടുണ്ട്. എടച്ചേരി കളിയാംവെള്ളി പാലത്തിന് ഭരണാനുമതിയും ലഭ്യമായി. തിരുവള്ളൂരിലെ കന്നിനട പാലമാണ് പുതുക്കിപ്പണിയാനുള്ള മറ്റൊരു പാലം.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Next Story

കോൺഗ്രസ് പ്രവർത്തകനായിരുന്ന അരയങ്ങാട്ട് താമസിക്കും കാവുംപുറത്ത് രാഘവൻ അന്തരിച്ചു

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,