അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ അരിക്കുളത്തെ ജനത യു ഡി എഫിനൊപ്പം: കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട്

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടതു ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട്. അരിക്കുളം പഞ്ചായത്ത് നാലാം വാർഡ് യു ഡി എഫ് പ്രവർത്തക കൺവെൻഷൻ ഏക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സി പി എം ഭരണ സമിതിയുടെ മുഖ്യ അജണ്ടയായി മാറിയതിനാൽ ജനം യു ഡി എഫിനൊപ്പം അണിനിരക്കുകയാണ്.

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് വൻ ഭൂരിപക്ഷമാണ് അരിക്കുളത്തെ ജനം നൽകിയത് ഇടതുഭരണത്തിനുള്ള താക്കീതാണെന്നും സത്യൻ കടിയങ്ങാട് പറഞ്ഞു. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ കെ അഹമ്മദ് മൗലവി അധ്യക്ഷ്യം വഹിച്ചു. കെ അഷ്റഫ് , കെ.എം അബ്ദുൽ സലാം, ലതേഷ് പുതിയെടുത്ത്, സി മോഹൻ ദാസ് , യൂസഫ് കുറ്റീക്കണ്ടി, അനസ് കാരയാട്, ഹാഷിം കാവിൽ, റാഷിദ് കേളോത്ത്, അൻസിന കുഴിച്ചാലിൽ, നജ്മ എളമ്പിലാവിൽ, സൗദ കുറ്റീക്കണ്ടി, നൗഫൽ ആർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹെൽമറ്റ് നിര്‍ബന്ധവും ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും; പുതിയ ജാഗ്രതയോടെ കേന്ദ്ര ഗതാഗത മന്ത്രാലയം

Next Story

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്

Latest from Local News

എം.എ. ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ജെ.എസ്. ദേവദർശനെ ആദരിച്ചു

മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.