നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി പഞ്ചായത്തിൻ്റെ നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. നന്തി റെയിൽവേ മേൽപാലത്തിൻ്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ പോലും ഇടപെട്ടിട്ട് കേന്ദ്ര കേരള സർക്കാറുകൾ നിസ്സംഗത പാലിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെട്ട് പൊതുമരാമത്ത് വകുപ്പിൻ്റെയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെയും സ്വമേതയാ കേസ് എടുത്തിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര കേരള സർക്കാറുകളുടെ നിസ്സംഗതക്കെതിരെയും സ്ഥലം എം എൽഎയുടെയും പഞ്ചായത്ത് ഭരണ സിമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9 മണിക്ക് നന്തി ടൗൺ റെയിൽവേ മേൽപാലത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. യൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് മിസ്ഹബ് കിഴരിയൂർ സമരം ഉൽഘാടനം ചെയ്യും.