സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ലിറ്ററിന് വില 400 രൂപ കടന്നതോടെ ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ചെറുകിട പലഹാരക്കടകൾ എന്നിവ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായി. വിലവർധന തുടരുമെങ്കിൽ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനില്ക്കാനാകില്ലെന്ന് കച്ചവടക്കാർ പറയുന്നു.മാറ്‌ച്ചിലാണ് വില കുതിയാരംഭിച്ചത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്ന വില, ഇപ്പോള്‍ 400 രൂപയും മുകളിലാണ്. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. ഓണം അടുക്കുമ്പോള്‍ 500 രൂപവരെയും ഉയരുമെന്ന ആശങ്ക വ്യാപകമാണ്. വിലകുതിപ്പ് കുടുംബ ബജറ്റുകൾക്കും സ്ഥാപനങ്ങൾക്കും താളം തെറ്റിക്കുന്നതായി ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. വറുത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾക്കും ചിപ്‌സ് ഐറ്റങ്ങൾക്കും ഇതിനകം കിലോയ്ക്ക് 80 രൂപവരെ വില കൂട്ടേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തേങ്ങയുടെ വില കുത്തനെ ഉയർന്നതോടെ തേങ്ങാച്ചമ്മന്തി പോലുള്ള പല തനത് വിഭവങ്ങളും പല കടകളിൽ നിന്നും അപ്രത്യക്ഷമായി.
Latest from Main News
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ
പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം
ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത







