സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ലിറ്ററിന് വില 400 രൂപ കടന്നതോടെ ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ചെറുകിട പലഹാരക്കടകൾ എന്നിവ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായി. വിലവർധന തുടരുമെങ്കിൽ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനില്ക്കാനാകില്ലെന്ന് കച്ചവടക്കാർ പറയുന്നു.മാറ്‌ച്ചിലാണ് വില കുതിയാരംഭിച്ചത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്ന വില, ഇപ്പോള്‍ 400 രൂപയും മുകളിലാണ്. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. ഓണം അടുക്കുമ്പോള്‍ 500 രൂപവരെയും ഉയരുമെന്ന ആശങ്ക വ്യാപകമാണ്. വിലകുതിപ്പ് കുടുംബ ബജറ്റുകൾക്കും സ്ഥാപനങ്ങൾക്കും താളം തെറ്റിക്കുന്നതായി ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. വറുത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾക്കും ചിപ്‌സ് ഐറ്റങ്ങൾക്കും ഇതിനകം കിലോയ്ക്ക് 80 രൂപവരെ വില കൂട്ടേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തേങ്ങയുടെ വില കുത്തനെ ഉയർന്നതോടെ തേങ്ങാച്ചമ്മന്തി പോലുള്ള പല തനത് വിഭവങ്ങളും പല കടകളിൽ നിന്നും അപ്രത്യക്ഷമായി.
Latest from Main News
ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വര്‍ധിച്ച പശ്ചാത്തലത്തില്‍ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇനി മുതൽ ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോള്‍ ബ്യൂറോ
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്കൂളുകളിലെ സൂംബ ഡാൻസ് പരിപാടി തുടരുമെന്ന് വ്യക്തമാക്കി. സൂംബ ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലഹരിയേക്കാൾ കൊടിയ
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാനാണ് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്
മുഖ്യ അലോട്ട്‌മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ജൂൺ 28 ന് രാവിലെ 10
ദേശീയപാതയിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പുറക്കാട്ടേരി മുതൽ