സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ലിറ്ററിന് വില 400 രൂപ കടന്നതോടെ ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ചെറുകിട പലഹാരക്കടകൾ എന്നിവ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായി. വിലവർധന തുടരുമെങ്കിൽ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനില്ക്കാനാകില്ലെന്ന് കച്ചവടക്കാർ പറയുന്നു.മാറ്‌ച്ചിലാണ് വില കുതിയാരംഭിച്ചത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്ന വില, ഇപ്പോള്‍ 400 രൂപയും മുകളിലാണ്. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. ഓണം അടുക്കുമ്പോള്‍ 500 രൂപവരെയും ഉയരുമെന്ന ആശങ്ക വ്യാപകമാണ്. വിലകുതിപ്പ് കുടുംബ ബജറ്റുകൾക്കും സ്ഥാപനങ്ങൾക്കും താളം തെറ്റിക്കുന്നതായി ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. വറുത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾക്കും ചിപ്‌സ് ഐറ്റങ്ങൾക്കും ഇതിനകം കിലോയ്ക്ക് 80 രൂപവരെ വില കൂട്ടേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തേങ്ങയുടെ വില കുത്തനെ ഉയർന്നതോടെ തേങ്ങാച്ചമ്മന്തി പോലുള്ള പല തനത് വിഭവങ്ങളും പല കടകളിൽ നിന്നും അപ്രത്യക്ഷമായി.
Latest from Main News
13-09-2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ – മുഖ്യമന്ത്രിയുടെ ഓഫീസ് 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി.
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,
രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ ക്ലിനിക്
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്. ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി