സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ലിറ്ററിന് വില 400 രൂപ കടന്നതോടെ ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ചെറുകിട പലഹാരക്കടകൾ എന്നിവ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായി. വിലവർധന തുടരുമെങ്കിൽ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനില്ക്കാനാകില്ലെന്ന് കച്ചവടക്കാർ പറയുന്നു.മാറ്‌ച്ചിലാണ് വില കുതിയാരംഭിച്ചത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്ന വില, ഇപ്പോള്‍ 400 രൂപയും മുകളിലാണ്. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. ഓണം അടുക്കുമ്പോള്‍ 500 രൂപവരെയും ഉയരുമെന്ന ആശങ്ക വ്യാപകമാണ്. വിലകുതിപ്പ് കുടുംബ ബജറ്റുകൾക്കും സ്ഥാപനങ്ങൾക്കും താളം തെറ്റിക്കുന്നതായി ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. വറുത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾക്കും ചിപ്‌സ് ഐറ്റങ്ങൾക്കും ഇതിനകം കിലോയ്ക്ക് 80 രൂപവരെ വില കൂട്ടേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തേങ്ങയുടെ വില കുത്തനെ ഉയർന്നതോടെ തേങ്ങാച്ചമ്മന്തി പോലുള്ള പല തനത് വിഭവങ്ങളും പല കടകളിൽ നിന്നും അപ്രത്യക്ഷമായി.
Latest from Main News
തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന
ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും
20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന