ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ എത്തിയത് 1,117 ഇന്ത്യക്കാർ

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ വന്നിറങ്ങിയ പ്രത്യേക വിമാനത്തിൽ 290 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകുന്നേരം മറ്റൊരു വിമാനം 310 ഇന്ത്യക്കാരുമായി ന്യൂഡൽഹിയിൽ എത്തിയിരുന്നു. അതേസമയം ഓപ്പറേഷൻ സിന്ധുവിലൂടെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് നേപ്പാളും ശ്രീലങ്കയും ഇന്ത്യയോട് നന്ദി അറിയിച്ചു. നേപ്പാൾ-ഇന്ത്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ പിന്തുണയെന്ന് നേപ്പാള് വിദേശകാര്യ മന്ത്രി അർസു റാണ ഡ്യൂബ പറഞ്ഞു. ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങൾ ഈ പരിശ്രമത്തെ വിലമതിക്കുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമത്തില് കുറിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ സമയ ഗതാഗതത്തിന് തടസ്സം വരുത്തരുത്: ടിപ്പർ സമയക്രമം പുതുക്കി

Next Story

വയ്യൂർ കൊല്ലർ കണ്ടി മാധവി അമ്മ അന്തരിച്ചു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ

പി.എം.ശ്രീ ധൃതി കാണിച്ചത് ആശങ്കാജനകം -എം.ജി.എം

കൊയിലാണ്ടി: “വികലമാക്കരുത് വിവാഹ വിശുദ്ധി” എന്ന പ്രമേയത്തിൽ എം.ജി.എം. നടത്തിയ കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ

ബെവ്‌കോ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്

കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ